( അര്‍റൂം ) 30 : 41

ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ

ജനങ്ങളുടെ കൈകള്‍ സമ്പാദിച്ചതിന്‍റെ ഫലമായി കരയിലും കടലിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ ചിലതിന്‍റെ ഫലം അവരെ രുചിപ്പിക്കുന്നതിനുവേണ്ടി, അവര്‍ യഥാര്‍ത്ഥ ജീവിതലക്ഷ്യ ത്തിലേക്ക് മടങ്ങുന്നവരാകുന്നതിനുവേണ്ടി.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാ യ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന ജനങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ് കര യിലും കടലിലും നാശം പ്രത്യക്ഷപ്പെടുന്നത്. അഥവാ വായു, വെള്ളം, പരിസ്ഥിതി തു ടങ്ങിയവയെല്ലാം മലിനപ്പെടുത്തിക്കൊണ്ട് മനുഷ്യര്‍ക്ക് പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതും കൃഷിയും വിഭവങ്ങളും നശിക്കാനിടവരുത്തുന്നതും ജീവജാലങ്ങളു ടെത്തന്നെ നാശത്തിന് കാരണമാക്കുന്നതുമായ പ്രവര്‍ത്തനങ്ങളാണ് ദൈനംദിനം മനു ഷ്യരില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അടുത്തടുത്ത് വീടുകള്‍ നിര്‍മ്മിച്ച് താമസിച്ചു വരുന്ന ഇക്കാലത്ത് മനുഷ്യരുടെ കുടിവെള്ളത്തിനുള്ള കിണറുകളും മലമൂത്ര വിസര്‍ജ നത്തിനുള്ള കക്കൂസുകളും അടുത്തടുത്തായതിനാല്‍ കുടിവെള്ളം മലിനപ്പെടാനും അതു വഴി പല പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കാനും ഇടവരുന്നുണ്ട്. സൂര്യന് ചുറ്റും കറ ങ്ങിക്കൊണ്ടിരിക്കുന്ന ഭൂമി മനുഷ്യരെയും കൊണ്ട് ആടിയുലഞ്ഞ് പോകാതിരിക്കാന്‍ ഭൂ മിക്ക് മുകളില്‍ ആണിയെന്നോണം പര്‍വതങ്ങളെ നാട്ടിയിരിക്കുന്നു എന്ന് ഗ്രന്ഥം പഠി പ്പിക്കുന്നുണ്ടെങ്കിലും അവയെല്ലാം ഇടിച്ചുനിരത്തി ഒരുഭാഗത്ത് ഭൂമിയെ നിരപ്പാക്കിക്കൊ ണ്ടിരിക്കുകയാണെങ്കില്‍ മറുഭാഗത്ത് അണക്കെട്ടുകളും മറ്റും ഉണ്ടാക്കി കൃത്രിമമായ ആ ണികള്‍ നിര്‍മ്മിക്കുകയാണ് മനുഷ്യര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അണക്കെട്ടുകളുടെ ഉ യരമനുസരിച്ച് ഭൂമികുലുക്കത്തിന്‍റെ രൗദ്രത കൂടുമെന്ന് ഈയിടെയുള്ള പഠനങ്ങള്‍ തെ ളിയിച്ചതാണ്. 

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്താത്തവരും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ ന ല്‍കാത്തവരുമായ ഫുജ്ജാറുകളാണ് ലോകത്ത് എല്ലായിടത്തും നശീകരണ പ്രവര്‍ത്തന ങ്ങളില്‍ മുന്‍പന്തിയിലുള്ളത്. ത്രാസായ ഗ്രന്ഥത്തെ ഏറ്റെടുത്ത് കഴുതകളെപ്പോലെ അതി നെ വഹിക്കുന്ന അക്രമികളും വിഡ്ഢികളുമായ അവര്‍ തന്നെയാണ് നിഷ്പക്ഷവാനാ യ നാഥന്‍റെ മുമ്പില്‍ പ്രപഞ്ചം നശിച്ചതിന്‍റെ പാപഭാരം വഹിക്കേണ്ടിവരിക. 25: 33 ല്‍ പറഞ്ഞ വേദഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കേള്‍ക്കാനും കാണാനും അതിനെക്കുറിച്ച് ലോകരോട് പറയാനും തയ്യാറാകാത്ത കുഫ്ഫാറുകള്‍ ബധിരരും ഊമ രും അന്ധരുമായി നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാ നത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്നും അവര്‍ ഇനി നേരെ ച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ചുവരികയില്ല എന്നും 2: 18; 17: 97-98; 25: 34 എന്നീ സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 7: 174; 16: 61; 36: 40 വിശദീകരണം നോക്കുക.