( ലുഖ്മാന്‍ ) 31 : 17

يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنْكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ

ഓ എന്‍റെ മോനേ, നീ നമസ്കാരം നിലനിര്‍ത്തുകയും നന്മകൊണ്ട് കല്‍പിക്കു കയും തിന്മകൊണ്ട് വിരോധിക്കുകയും ചെയ്യുക, അതിന്‍റെപേരില്‍ നിന്നെ ബാധിക്കുന്നത് നീ ക്ഷമിക്കുകയും ചെയ്യുക, നിശ്ചയം അത് നിശ്ചയദാര്‍ഢ്യ ത്തില്‍ പെട്ടതുതന്നെയാണ്.

'നന്മ' അല്ലാഹുവിന്‍റെ വഴിയും 'തിന്മ' പിശാചിന്‍റെ വഴികളുമാണ്. അവരണ്ടും വി ശദീകരിക്കുന്ന അദ്ദിക്ര്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാനാണ് സൂക്തം കല്‍പിക്കുന്നത്. അപ്പോഴുണ്ടാകുന്ന എതിര്‍പ്പുകള്‍ അല്ലാഹു കാണുന്നുണ്ട് എന്ന ബോധത്തില്‍ അവനി ല്‍ ഭരമേല്‍പ്പിച്ചുകൊണ്ട് ക്ഷമിക്കാനുമാണ് ഉപദേശിക്കുന്നത്. അതാണ് ലക്ഷ്യസാക്ഷാ ല്‍കാരത്തിനുള്ള ഏകമാര്‍ഗവും. 5: 67; 9: 67-68; 15: 94-95; 29: 45 വിശദീകരണം നോക്കുക.