( അസ്സജദഃ ) 32 : 13

وَلَوْ شِئْنَا لَآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَٰكِنْ حَقَّ الْقَوْلُ مِنِّي لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ

നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ ആത്മാവിനും അതിന്‍റെ സന്മാര്‍ഗം മാത്രമങ്ങ് നല്‍കുമായിരുന്നു, എന്നാല്‍ എന്നില്‍ നിന്ന് വാക്ക് ഉണ്ടായിക്കഴി ഞ്ഞു: നിശ്ചയം ഞാന്‍ ജിന്നുകളില്‍ നിന്നുള്ളവരെയും മനുഷ്യരില്‍ നിന്നുള്ള വരെയും മുഴുവനും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കുകതന്നെ ചെയ്യുമെന്ന്. 

7: 18; 11: 118-119; 15: 43; 17: 63; 38: 84-85; 46: 18 എന്നീ സൂക്തങ്ങളും ഇതേ ആശയത്തിലുള്ളവയാണ്. ഈ സൂക്തങ്ങളിലെല്ലാം പറയുന്നത് മനുഷ്യരെക്കൊണ്ടും ജിന്നുകളെക്കൊണ്ടും മുഴുവന്‍ നരകക്കുണ്ഠം കുത്തിനിറക്കുകതന്നെ ചെയ്യുമെന്നാണ്. എന്നാല്‍ നിഷ്പക്ഷവാനായ നാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ 'എല്ലാഓരോ ആയിരത്തിലും ഒന്ന് സ്വര്‍ഗത്തിലേക്കും ബാക്കിയുള്ള തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് നരകത്തിലേക്കുമാണ്' എന്ന് പഠിപ്പിച്ചിട്ടുള്ള കാര്യം 4: 118 ല്‍ വിശദീകരിച്ചിട്ടുണ്ട്. 83: 7 ല്‍, ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകളുടെ പട്ടിക പാതാളത്തിനു താഴെയുള്ള സിജ്ജീനിലാണെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നരകക്കുണ്ഠത്തി ലേക്കുള്ള 'സിജ്ജീനി'ലുള്ള തന്‍റെ പട്ടിക 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള 'ഇല്ലിയീ നി'ലേക്ക് മാറ്റുന്നത്, നാഥനെ കണ്ട് ചരിക്കുന്ന അത്തരം മുഹ്സിനീങ്ങള്‍ക്ക് മാത്രമാണ് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയും അവര്‍ മാത്രമാണ് ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കുകയും ചെയ്യുക. അതുകൊണ്ടുതന്നെ വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി മനുഷ്യരുടെ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് തീവ്രവാദം, രക്തച്ചൊരിച്ചില്‍, നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇല്ലാതാക്കാനും ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനും വേണ്ടി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് നാഥനെ സഹായിക്കുന്നതിനാണ് പരമപ്രധാനം നല്‍കുക. 22: 40; 47: 7; 61: 14 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അപ്പോള്‍ നാഥന്‍ അവരെയും സഹായിക്കുന്നതാണ്. ഇത്തരം വിശ്വാസികളെ രക്ഷപ്പെടുത്തുക എന്നത് നാഥന്‍റെ ബാധ്യതയാണ് എന്ന് 10: 103; 21: 88; 30: 47; 40: 51 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

മനുഷ്യനെ സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ നിഷ്പക്ഷവാനായ നാഥന്‍ 6: 126, 153 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ ആത്മാവിനും നാഥനിലേക്കുള്ള ഏകവഴിയും പിശാചിലേക്കുള്ള വിവിധ വഴികളും വിശദീകരിച്ച് തരുന്ന അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ അവനിലേക്കുള്ള ഏകവഴിയും പിശാചിലേക്കു ള്ള വിവിധ വഴികളും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട് എന്ന് 76: 3 ല്‍ പറഞ്ഞിട്ടുണ്ട്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, 10: 108; 17: 15; 39: 41 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ സത്യവും സന്മാര്‍ഗവുമായ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നവര്‍ ആരോ, അവര്‍ മാത്രമേ സ്വര്‍ഗത്തിലേക്കുതന്നെ തിരി ച്ചെത്തുകയുള്ളൂ. ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന, എന്നാല്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ ആത്മാവിനോട് അക്രമം കാണിച്ചവരും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പോകാനുള്ളവരുമാണ്. 2: 119 വിശദീകര ണം നോക്കുക.