( അസ്സജദഃ ) 32 : 12

وَلَوْ تَرَىٰ إِذِ الْمُجْرِمُونَ نَاكِسُو رُءُوسِهِمْ عِنْدَ رَبِّهِمْ رَبَّنَا أَبْصَرْنَا وَسَمِعْنَا فَارْجِعْنَا نَعْمَلْ صَالِحًا إِنَّا مُوقِنُونَ

ഇത്തരം ഭ്രാന്തന്മാര്‍ തങ്ങളുടെ നാഥന്‍റെയടുക്കല്‍ അവരുടെ തലകുനിച്ച് നില്‍ക്കുന്ന രംഗം നീ കാണുകയുമാണെങ്കില്‍! അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞ ങ്ങള്‍ ഉള്‍ക്കാഴ്ച കണ്ടു, ഞങ്ങള്‍ കേള്‍ക്കുകയും ചെയ്തു, അപ്പോള്‍ നീ ഞ ങ്ങളെ ഒന്ന് തിരിച്ചയച്ചാലും, ഞങ്ങള്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്തുകൊള്ളാം, നിശ്ചയം ഞങ്ങള്‍ക്ക് ദൃഢബോധ്യം വന്നിരിക്കുന്നു!

ഗ്രന്ഥത്തില്‍ 52 സൂക്തങ്ങളില്‍ ഭ്രാന്തന്മാരെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളായ നേതാക്കളും അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് അവ രെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഭ്രാന്തന്മാര്‍. നിശ്ചയം നമ്മുടെ സൂക്തങ്ങള്‍ തള്ളിപ്പറയുന്നവര്‍ക്കും അതെല്ലാം പഠിച്ച് തികഞ്ഞവരാണെന്ന് അഹങ്കരിക്കുന്നവര്‍ക്കും ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല, അപ്രകാരമാണ് നാം ഭ്രാന്തന്മാര്‍ക്ക് പ്രതിഫലം നല്‍കുക എന്ന് 7: 40 ലും; ഭ്രാന്തന്മാരായ ജനതയെ എല്ലാ ഓരോ നബിമാര്‍ക്കും ശത്രുക്കളാക്കിയിട്ടുണ്ടെന്ന് 25: 31 ലും പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളായ നേതാക്കളെക്കുറിച്ച് അവരെ അന്ധമായി പിന്‍പറ്റിയിരുന്ന അനുയായികള്‍ നരകക്കുണ്ഠത്തില്‍ വെച്ച് 'ഭ്രാന്തന്മാരല്ലാതെ ഞങ്ങളെ ലക്ഷ്യബോധം നഷ്ടപ്പെടുത്തിയവരാക്കിയിട്ടില്ല' എന്ന് പറയുമെന്ന് 26: 99 ലും; ഐഹികലോകത്തുവെച്ച് കേമന്മാരായി നടിച്ചിരുന്ന കപടവിശ്വാസികള്‍ പരലോകത്തുവെച്ച് അവരുടെ അനുയായികളോട് 'നിങ്ങള്‍ക്ക് സന്മാര്‍ഗമായ അദ്ദിക്ര്‍ വന്ന് കിട്ടിയതിനുശേഷം ഞങ്ങളാണോ നിങ്ങളെ അതിനെത്തൊട്ട് തടഞ്ഞത്' എന്ന് ചോദിക്കുകയും 'അല്ല, നിങ്ങള്‍ ഭ്രാന്തന്മാര്‍ തന്നെയായിരുന്നു' എന്ന് പറയുകയും ചെയ്യുമെന്ന് 34: 32 ലും; ലക്ഷ്യബോധം നഷ്ടപ്പെട്ട നേതാക്കളും പ്രജ്ഞാശൂന്യരായ അവരുടെ അനുയായികളുമായ ഭ്രാന്തന്മാര്‍ ശിക്ഷയില്‍ പങ്കാളികളുമാകുമെന്ന് 37: 32-34 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ ഇവര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത് എന്ന് 36: 59-62 ല്‍ ഇവര്‍ വായിച്ചിട്ടുള്ളതാണ്. എന്നാല്‍ 15 വയസ്സിന് ശേഷമുള്ള അവരുടെ മനോമുകുരങ്ങള്‍, സംസാരം, പ്രവൃത്തികള്‍ എല്ലാം ത ന്നെ 17: 13-14; 18: 49; 23: 62-64; 36: 12; 45: 28-29; 58: 6; 78: 29-30 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അവരുടെ പിരടിയിലുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തിവെക്കുന്നുണ്ട് എന്ന ബോധമില്ലാത്തവരാണ് അവര്‍. അതുകൊണ്ടുതന്നെ ആത്മാവ് പങ്കെടുക്കാതെയുള്ള അവരുടെ നമസ്കാരങ്ങളില്‍ പരസ്ത്രീ-പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ ഹൃദയം കൊണ്ട് കാണുകയും അത് അവരുടെ കര്‍മ്മരേഖയില്‍ രേഖപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. 6: 27-28 ല്‍ വിവരിച്ച പ്രകാരം ഓരോരുത്തരും അവരുടെ പിരടിയില്‍ കൊത്തിവെച്ചിട്ടുള്ള ലൈംഗികാവയവങ്ങളില്‍ പരസ്പരം കുത്തിത്തിരുകി ഒറ്റ പിണ്ഡമായിട്ടാണ് സൂചികുത്താന്‍ പോലും സ്ഥലമില്ലാത്ത നരകക്കുണ്ഠത്തില്‍ കഴിയേണ്ടിവരിക. 6: 104 ല്‍ പറഞ്ഞ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ 'ഞങ്ങള്‍ നരകത്തിലെ രംഗങ്ങള്‍ കണ്ടു, അതിലെ രോദനങ്ങളും അട്ടഹാസങ്ങളും കേട്ടു; കഷ്ടം, ഞങ്ങള്‍ ഐഹികലോകത്ത് നാലാം ഘട്ടത്തില്‍ അദ്ദിക്ര്‍ കേട്ടിരുന്നുവെങ്കില്‍, അല്ലെങ്കില്‍ ഞങ്ങള്‍ ബുദ്ധിശക്തി ഉപയോഗപ്പെടുത്തി ചിന്തിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ഈ കത്തിയാളുന്ന നരകത്തിന്‍റെ സഹവാസികളാകുമായിരുന്നില്ലല്ലോ' എന്ന് വിലപിക്കുന്ന രംഗം 67: 6-10 ല്‍ ഇക്കൂട്ടരാണ് വായിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ ഇവര്‍ 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരാണ്. 56: 95; 69: 51 സൂക്തങ്ങളില്‍ പറഞ്ഞ ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ വിസ്മരിച്ച് ഇവിടെ ജീവിക്കുന്നതിനാലാണ് ഭ്രാന്തന്മാരായ ഇവര്‍ വിധിദിവസം 'നിശ്ചയം ഞങ്ങള്‍ക്ക് ദൃഢബോധ്യം വന്നിരിക്കുന്നു' എന്ന് പറയേണ്ടിവരു ന്നത്. 2: 2-5 വിശദീകരണം നോക്കുക.