وَأَمَّا الَّذِينَ فَسَقُوا فَمَأْوَاهُمُ النَّارُ ۖ كُلَّمَا أَرَادُوا أَنْ يَخْرُجُوا مِنْهَا أُعِيدُوا فِيهَا وَقِيلَ لَهُمْ ذُوقُوا عَذَابَ النَّارِ الَّذِي كُنْتُمْ بِهِ تُكَذِّبُونَ
തെമ്മാടികളായവരോ, അപ്പോള്‍ അവരുടെ സങ്കേതം നരകമാണ്, എല്ലാ ഓരോ പ്രാവശ്യവും അതില്‍ നിന്ന് പുറത്തുകടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതി ലേക്കുതന്നെ അവര്‍ മടക്കപ്പെടുന്നതാണ്, അവരോട് പറയപ്പെടുകയും ചെയ്യും: നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടേയിരുന്ന നരകശിക്ഷ നിങ്ങള്‍ രുചിച്ചുകൊള്ളുക എന്ന്.
പ്രപഞ്ചനാഥനില്‍ നിന്നുള്ള ഗ്രന്ഥത്തെ അറിഞ്ഞുകൊണ്ട് മൂടിവെക്കുന്ന കപടവിശ്വാസികളും അതിനെ തള്ളിപ്പറഞ്ഞുകൊണ്ട് അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമാണ് തെമ്മാടികളും അക്രമികളും ഭ്രാന്തന്മാരും. അവര്‍തന്നെയാണ് നരകത്തിന്റെ സഹവാസികളുമെന്ന് 2: 39; 5: 10, 86; 57: 19; 64: 10 എന്നീ സൂക്തങ്ങളിലെല്ലാം പറഞ്ഞി ട്ടുണ്ട്. വേദഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെക്കുകവഴി അവര്‍ ഉടമയായ നാഥനെയും എല്ലാ പ്രവാചകന്മാരെയും എല്ലാ നബിമാരെയും മൂടിവെച്ചിരിക്കുകയാണ്. 36: 59-62 ല്‍ പറഞ്ഞ പ്രകാരം കാഫിറായ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ഭ്രാന്തന്മാര് പ്രപഞ്ചനാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്നില്ല. അവരിലെ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ അനുയായികളെ പഠിപ്പിക്കുന്നത് 'സ്വര്‍ഗവും നരകവുമൊന്നും നമുക്ക് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമില്ല, മറിച്ച് നാഥനായ അല്ലാഹുവാണ് ആളുകളെ നരകത്തിലേക്കും സ്വര്‍ഗത്തിലേക്കും ആക്കുന്നത്' എന്നാണ്. അതുവഴി അവര്‍ 2: 152; 4: 78-79; 76: 3 തുടങ്ങിയ സൂക്തങ്ങളെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. പ്രവാചകന് മുഹമ്മദിന്റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരെല്ലാം കാഫിറുകളാണെന്നും നരകത്തിലേക്കുള്ളവരാണെന്നുമാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും തെമ്മാടികളും അക്രമികളുമായ ഫുജ്ജാറുകള്‍ വിശ്വസിക്കുന്നതും വാദിക്കുന്നതും അവരുടെ മദ്രസകളിലും മതപഠനശാലകളിലും കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും. എന്നാല്‍ സത്യമായ അദ്ദിക്റിനെ തള്ളിപ്പറയുകവഴി ലക്ഷ്യബോധം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരുമായ ഇക്കൂട്ടരുടെ എല്ലാ കര്‍മങ്ങളും നിഷ്ഫലമാണെന്ന് 2: 186; 18: 103-106 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. അവര്‍ ഇഹത്തില്‍ വെച്ച് സ്വര്‍ഗം പണിയാത്തതിനാല്‍ അവര്‍ നമസ്കരിച്ചതിനും നോമ്പനുഷ്ഠിച്ചതിനും ദാനധര്‍മ്മങ്ങള്‍ ചെയ്തതിനും ഹജ്ജ്, ഉംറ തുടങ്ങിയവ നിര്‍വഹിച്ചതിനും പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 2: 286; 25: 34, 65-66; 107: 4-5 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് അവരുടെ സന്താനങ്ങളോ സമ്പത്തോ ഉപകാരപ്പെടുകയില്ലെന്നും അവര്‍ തന്നെയാണ് നരകത്തിന്റെ വിറകുകളെന്നും 3: 10 ല്‍ പറഞ്ഞിട്ടുണ്ട്. അവരില്‍ പെട്ട ചിലര്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ അറബി ടെക്സ്റ്റ് ആശയമില്ലാതെ വായിക്കാന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗ്രന്ഥത്തിലെ സൂക്തങ്ങളുടെ ജീവനായ അര്‍ത്ഥം പഠിപ്പിക്കുന്ന ചിലരും അവരിലുണ്ട്. എന്നാല്‍ ആത്മാവായ ആശയം (അദ്ദിക്ര്‍) പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആരും തന്നെ അവരിലില്ല എന്നുമാത്രമല്ല, അദ്ദിക്റാണ് മനസ്സിലാക്കേണ്ടതും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടതും എന്ന് അവരെ ഉണര്‍ത്തിയാല്‍ തന്നെ അവര്‍ അതിനെ തള്ളിപ്പറയുകയും അഹങ്കരിച്ച് പിന്തിരിഞ്ഞ് പോവുകയുമാണ് ചെയ്യുക. അതിനാല്‍ അവരുടെ ഓരോരുത്തരുടെയും മരണസമയത്ത് നാഥന്: 'അല്ല, നിനക്ക് എന്റെ സൂക്തങ്ങള്‍ വന്നുകിട്ടി, എന്നാല്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവന് തന്നെയായിരുന്നു' എന്ന് പറയുന്നതാണെന്ന് 39: 58-59 ല്‍ പറഞ്ഞിട്ടുണ്ട്. പരലോകത്തുവെച്ച് നാഥന് അവരോട് 'നിങ്ങള്‍ കരിക്കുന്ന ശിക്ഷ ആസ്വദിച്ചുകൊള്ളുക, അത് നിങ്ങളുടെ കൈകള്‍ സമ്പാദിച്ചതാണ്, നിശ്ചയം നാഥന് അ വന്റെ അടിമകളോട് അക്രമം കാണിക്കുന്നവനല്ല' എന്ന് പറയുന്നതാണെന്ന് 3: 181-182 ലും പറഞ്ഞിട്ടുണ്ട്.