( അസ്സജദഃ ) 32 : 19

أَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ جَنَّاتُ الْمَأْوَىٰ نُزُلًا بِمَا كَانُوا يَعْمَلُونَ

അപ്പോള്‍ വിശ്വാസികളാവുകയും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അവര്‍ക്ക് 'ജന്നത്തുല്‍ മഅ്വ'യാണുള്ളത്, അത് അവര്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് വിരുന്നായി നല്‍കുന്നതാണ്.

വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ട ഇക്കാലത്ത് അത് ഉപയോഗപ്പെടുത്താതെ ഒരാള്‍ക്കും വിശ്വാസിയാവുക സാധ്യമല്ല. മൊത്തം മനുഷ്യര്‍ക്കുള്ള നാഥന്‍റെ സന്ദേശമായ അത് പ്രപഞ്ചം അതിന്‍റെ സന്തുല നത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായി ഉപയോഗപ്പെടുത്താനും തീവ്രവാദം, രക്തച്ചൊരിച്ചില്‍ തുടങ്ങിയ ദുഷ്പ്രവൃത്തികള്‍ക്കെതിരെയുള്ള ശക്തമായ ആയു ധമായും മാനുഷികഐക്യം ഊട്ടിയുറപ്പിക്കാനുള്ള ഉപകരണമായും ഉപയോഗപ്പെടുത്താന്‍ വേണ്ടി ലോകര്‍ക്ക് എത്തിച്ചുകൊടുക്കലാണ് ഇന്ന് ഏറ്റവും വലിയ സല്‍കര്‍മ്മം. നിഷ്പക്ഷവാനായ നാഥനെ അപ്രകാരം സഹായിച്ചുകൊണ്ടിരിക്കുന്ന വിശ്വാസിക്ക് അവനില്‍നിന്ന് മുന്‍കാലജീവിതത്തില്‍ വന്നുപോയിട്ടുള്ള തിന്മകളെയും തെറ്റുകുറ്റങ്ങളെയും 25: 68-70 ല്‍ വിവരിച്ച പ്രകാരം നന്മകളാക്കി പരിവര്‍ത്തിപ്പിക്കാവുന്നതാണ്. അതോടൊപ്പം തന്നെ വിശ്വാസി പ്രപഞ്ചനാഥന്‍റെ സൃഷ്ടികളായ ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളുടെ കീര്‍ത്തനങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും പ്രതിഫലം ലഭിക്കണമെന്ന ലക്ഷ്യത്തോടുകൂടി ജൈവകൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുമാണ്. അങ്ങനെയാണ് 3: 136; 7: 43 സൂക്തങ്ങളില്‍ വിവരിക്കപ്പെട്ട പ്രകാരം നാലാം ഘട്ടമായ ഐഹികലോകത്ത് സമ്പാദിച്ച സ്വര്‍ഗം ഏഴാം ഘട്ടമായ പരലോകത്ത് അനന്തരമെടു ക്കുന്നത്. പ്രകാശമായ അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം ഉള്‍ക്കൊണ്ട വിശ്വാസി മാത്ര മേ ഇപ്രകാരം പ്രവര്‍ത്തിക്കുകയുള്ളൂ. 

കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്നവരുമടങ്ങിയ ഫുജ്ജാറുക ളായ ഭ്രാന്തന്മാരുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ പ റഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ത ന്‍റെ എല്ലാ കര്‍മ്മങ്ങളും അന്തിമ പരിണിതി തന്നെയും സിജ്ജീന്‍ പട്ടികയില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റാന്‍ വിശ്വാസിക്ക് സാധിക്കുന്നതാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കുന്നില്ല. അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തി വിശ്വാസി തന്നെയാണ് സ്വന്തത്തെ എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും അപകടങ്ങളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കേണ്ടത്. 7: 8-9; 39: 69, 75; 40: 78 തുടങ്ങിയ സൂക്തങ്ങള്‍ പ്രകാരം വിധിദിവസം വിധികല്‍പിക്കപ്പെടുക സത്യമായ അദ്ദിക്ര്‍ കൊണ്ടായിരിക്കുമെന്ന ദൃഢബോധ്യമുള്ളതുകൊണ്ട് അവന്‍റെ ഐഹികലോകത്തുള്ള ഏതൊരു പ്രവൃത്തിയുടെയും മാനദണ്ഡം ത്രാസ്സായ അദ്ദിക്ര്‍ തന്നെയായിരിക്കും. 2: 255; 10: 100; 33: 46 തുടങ്ങി 30 സൂക്തങ്ങളില്‍ പറഞ്ഞ വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും അതിനെ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്നവരാണ് കരയി ലെ ഉത്തമജീവികളെന്നും അക്കൂട്ടര്‍ക്ക് പ്രതിഫലമായി നാഥന്‍റെയടുത്ത് താഴ്ഭാഗങ്ങളി ലൂടെ നദികളൊഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളുണ്ട്, അവര്‍ അതില്‍ എന്നെന്നും കഴിഞ്ഞുകൂടുന്നവരാണെന്നും അവരെക്കുറിച്ച് നാഥനും നാഥനെക്കുറിച്ച് അവരും തൃപ്തിപ്പെട്ടിരിക്കുന്നു, അതാണ് നാഥനെ ഭയപ്പെട്ടുകൊണ്ട് നിലകൊള്ളുന്നവര്‍ക്കുള്ള പ്രതി ഫലമെന്ന് 98: 7-8 ല്‍ പറഞ്ഞിട്ടുണ്ട്. 2: 25; 9: 71-72 വിശദീകരണം നോക്കുക.