( സബഅ് ) 34 : 21

وَمَا كَانَ لَهُ عَلَيْهِمْ مِنْ سُلْطَانٍ إِلَّا لِنَعْلَمَ مَنْ يُؤْمِنُ بِالْآخِرَةِ مِمَّنْ هُوَ مِنْهَا فِي شَكٍّ ۗ وَرَبُّكَ عَلَىٰ كُلِّ شَيْءٍ حَفِيظٌ

അവന് അവരുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല, പരലോ കം കൊണ്ട് വിശ്വസിക്കുന്നവര്‍ ആരെന്നും അതിന്‍റെ കാര്യത്തില്‍ സംശയത്തി ലുള്ളവര്‍ ആരെന്നും നമുക്ക് തിരിച്ചറിയാന്‍ വേണ്ടിയല്ലാതെ; നിന്‍റെ നാഥന്‍ എല്ലാ ഓരോ വസ്തുവിന്‍റെ മേലിലും സൂക്ഷിപ്പുകാരന്‍ തന്നെയാകുന്നു.

പിശാചിന് മനുഷ്യരുടെമേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല എന്ന് വിധിദിവസം അവന്‍ തന്നെ പറയുന്ന രംഗം 14: 22 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'പര ലോകം കൊണ്ട് വിശ്വസിക്കുന്നവര്‍ ആരെന്നും അതിന്‍റെ കാര്യത്തില്‍ സംശയത്തിലു ള്ളവര്‍ ആരെന്നും നമുക്ക് തിരിച്ചറിയാന്‍വേണ്ടി' എന്നുപറഞ്ഞത്, ഹൃദയങ്ങളുടെയും ക ണ്ണിന്‍റെ കട്ടുനോട്ടത്തിന്‍റെയും അവസ്ഥ അറിയുന്ന ത്രികാലജ്ഞാനിയായ അല്ലാഹുവിന് തിരിച്ചറിയാന്‍വേണ്ടി എന്നല്ല; മറിച്ച് അവന്‍റെ പ്രതിനിധികളായ വിശ്വാസികള്‍ക്ക് തിരി ച്ചറിയാന്‍ വേണ്ടി എന്നാണ്. സന്‍മാര്‍ഗം അല്ലെങ്കില്‍ ദുര്‍മാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യരില്‍ ആരാണ് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഉപയോ ഗപ്പെടുത്തി സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോവുക എന്ന് നിഷ്പക്ഷവാനായ അല്ലാ ഹുവിന് പരീക്ഷിച്ചറിയാനാണ് പിശാചിന് കഴിവുകള്‍ കൊടുത്തത്. എന്നാല്‍ പരിചയും മുഹൈമിനുമായി അദ്ദിക്റിനെ ഉപയോഗപ്പെടുത്തുന്ന വിശ്വാസികളുടെ മേല്‍ പിശാചി ന് യാതൊരു സ്വാധീനവുമുണ്ടായിരിക്കുകയില്ല. ആത്മാവിനെതിരെ ഞാന്‍ കാഫിറായി രുന്നു എന്ന് സാക്ഷ്യം വഹിക്കാതെ ഒരാളെയും നിഷ്പക്ഷവാനായ നാഥന്‍ നരകത്തി ലേക്ക് അയക്കുകയുമില്ല എന്ന് 7: 37 ല്‍ വിവരിച്ചിട്ടുണ്ട്. 6: 130, 165; 16: 99-100; 17: 45-46, 80; 29: 1-3 വിശദീകരണം നോക്കുക.