( ഫാത്വിര്‍ ) 35 : 28

وَمِنَ النَّاسِ وَالدَّوَابِّ وَالْأَنْعَامِ مُخْتَلِفٌ أَلْوَانُهُ كَذَٰلِكَ ۗ إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ ۗ إِنَّ اللَّهَ عَزِيزٌ غَفُورٌ

മനുഷ്യരിലും ജന്തുക്കളിലും കന്നുകാലികളിലും വ്യത്യസ്തമായ നിറങ്ങളോ ടുകൂടിയവയുമുണ്ട്, അപ്രകാരം തന്നെ, നിശ്ചയം അവന്‍റെ അടിമകളില്‍ ജ്ഞാ നികള്‍ മാത്രമേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളൂ, നിശ്ചയം അല്ലാഹു അജ യ്യനായ ഏറെപ്പൊറുക്കുന്നവന്‍ തന്നെയാണ്.

'അപ്രകാരം തന്നെ' എന്നത് മുന്നിലുള്ള സൂക്തഭാഗത്തേക്കും തുടര്‍ന്നുവരുന്ന സൂക്തഭാഗത്തേക്കും ചേര്‍ത്ത് വായിക്കാവുന്നതാണ്. മുന്നിലുള്ള സൂക്തത്തോട് ചേര്‍ ത്ത് വായിക്കുകയാണെങ്കില്‍ ഫലങ്ങളിലും പാറകളിലും വ്യത്യസ്ത നിറങ്ങളോടു കൂടിയ വയുള്ളതുപോലെ 'മനുഷ്യരിലും ജന്തുക്കളിലും കന്നുകാലികളിലും വ്യത്യസ്തമായ നി റങ്ങളോടു കൂടിയവയുണ്ട്' എന്നാണ്. തുടര്‍ന്നുവരുന്ന സൂക്തഭാഗത്തേക്കാണ് ചേര്‍ത്ത് വായിക്കുന്നതെങ്കില്‍ അപ്രകാരം തന്നെ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന ത്രികാല ജ്ഞാനമായ അദ്ദിക്ര്‍ അറിയുന്നവര്‍ മാത്രമേ ജ്ഞാനികളും അല്ലാഹുവിനെ ഭയപ്പെടു ന്നവരുമാവുകയുള്ളൂ എന്നാണ്. അവരെക്കുറിച്ചാണ് 'പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്' എന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. 

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളുടെ പട്ടിക നരക ക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും, നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലൊന്നിലേക്ക് അവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നിജപ്പെടുത്തി വെച്ചിരിക്കുന്നു എന്ന് 15: 43-44 ലും അവര്‍ വായിച്ചിട്ടുണ്ട്. 3: 79-80; 28: 57; 29: 43 വിശദീകരണം നോക്കുക.