( ഫാത്വിര്‍ ) 35 : 27

أَلَمْ تَرَ أَنَّ اللَّهَ أَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ ثَمَرَاتٍ مُخْتَلِفًا أَلْوَانُهَا ۚ وَمِنَ الْجِبَالِ جُدَدٌ بِيضٌ وَحُمْرٌ مُخْتَلِفٌ أَلْوَانُهَا وَغَرَابِيبُ سُودٌ

നീ കണ്ടില്ലേ, നിശ്ചയം അല്ലാഹു ആകാശത്തുനിന്ന് വെള്ളമിറക്കുന്നു, എന്നിട്ട് അതുകൊണ്ട് വ്യത്യസ്ത നിറങ്ങളോടുകൂടിയ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നു, പര്‍വതങ്ങളില്‍ വെള്ളയും ചുവപ്പും വ്യത്യസ്തമായ നിറങ്ങളോടുകൂടിയവയു മായ ശിലാ അടുക്കുകളുമുണ്ട്, കാക്കക്കറുപ്പുള്ളവയുമുണ്ട്.

പഴവര്‍ഗങ്ങളിലും ധാന്യങ്ങളിലുമെല്ലാം വ്യത്യസ്ത നിറങ്ങളോടുകൂടിയവയുള്ള തുപോലെ, പര്‍വതങ്ങളില്‍ നിന്ന് എടുക്കുന്ന മാര്‍ബിളുകളിലും വെള്ള, ഊത, ചുവപ്പ് തുടങ്ങി വ്യത്യസ്ത നിറങ്ങളോടുകൂടിയവയുണ്ട്, കാക്കക്കറുപ്പുള്ള ഗ്രാനൈറ്റുമുണ്ട്. ഇ ത്തരം വിവരങ്ങളെല്ലാം ആദ്യമേ ഗ്രന്ഥത്തില്‍ ഉണ്ടെങ്കിലും ഇവയൊന്നും മുന്‍കാലങ്ങളില്‍ വെളിപ്പെട്ടിരുന്നില്ല. ഇപ്പോള്‍ ഇവ സാര്‍വ്വത്രികമായി വെളിപ്പെട്ട് വരികയാണ്. ഇത്തരം വിവരങ്ങളെല്ലാം പരാമര്‍ശിക്കുന്ന ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ ത്രികാലജ്ഞാനി യുടെ ത്രികാലജ്ഞാനമാണെന്നും മുന്‍ വേദഗ്രന്ഥങ്ങളില്‍ നിന്ന് അത് വ്യതിരിക്തമാ ണെന്നും തെളിയിക്കുന്നുണ്ട്. വിധിദിവാസം ഭൂമി മുഴുവന്‍ ഒറ്റ മാര്‍ബിളെന്നോണം സം വിധാനിക്കുമെന്ന് 84: 3-4 ല്‍ പറഞ്ഞത് ഇക്കാലത്തുള്ളവര്‍ക്കാണ് കൂടുതല്‍ മനസ്സിലാ ക്കാന്‍ സാധിക്കുക. 13: 3-4; 17: 13-14; 41: 52-53 വിശദീകരണം നോക്കുക.