( ഫാത്വിര്‍ ) 35 : 30

لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُمْ مِنْ فَضْلِهِ ۚ إِنَّهُ غَفُورٌ شَكُورٌ

അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ പൂര്‍ത്തിയാക്കികൊടുക്കാനും അവന്‍റെ ഔദാര്യത്തില്‍ നിന്ന് അവര്‍ക്ക് കൂടുതല്‍ നല്‍കുന്നതിനും വേണ്ടി, നിശ്ചയം അവന്‍ ഏറെപ്പൊറുക്കുന്ന നന്ദിപ്രകടനം വിലമതിക്കുന്നവന്‍ തന്നെയാകുന്നു.

 പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുക വഴിയാണ് വിശ്വാസിക്ക് തന്‍റെ തെറ്റുകുറ്റങ്ങള്‍ നന്മകളായി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുക. അവര്‍, ശുപാര്‍ശ ചെയ്യാനും ചെയ്യിപ്പിക്കാ നും കഴിവുള്ള അദ്ദിക്റിനെ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് നിഷ്പക്ഷവാനായ നാഥനെ സഹായിക്കുന്നവരായിരുന്നതിനാല്‍ വിചാരണക്കുശേഷം നരകത്തിലേക്ക് പോയവരെ ശുപാര്‍ശ ചെയ്ത് സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്നതാണ്. 2: 255; 34: 23, 37; 43: 86; 50: 35 വിശദീകരണം നോക്കുക.