( ഫാത്വിര്‍ ) 35 : 29

إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّهِ وَأَقَامُوا الصَّلَاةَ وَأَنْفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَنْ تَبُورَ

നിശ്ചയം, അല്ലാഹുവിന്‍റെ ഗ്രന്ഥം തിലാവത്ത് ചെയ്യുന്നവരും നമസ്കാരം നില നിര്‍ത്തുന്നവരും നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്നും രഹസ്യമായും പരസ്യമായും ചെലവഴിച്ച് കൊണ്ടിരിക്കുന്നവരുമാരോ, അവര്‍ നഷ്ടപ്പെടാത്ത ഒരു കച്ചവടം തന്നെയാണ് പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

ആദ്യം അദ്ദിക്ര്‍ പ്രതികരിച്ചുകൊണ്ട് വായിക്കാനും പിന്നെ സ്രഷ്ടാവുമായുള്ള കൂടിക്കാഴ്ചക്കുവേണ്ടിയും അദ്ദിക്ര്‍ നിലനിര്‍ത്താന്‍വേണ്ടിയുമുള്ള നമസ്കാരം നില നിര്‍ത്താനുമാണ് ഗ്രന്ഥത്തില്‍ എവിടെയും പറഞ്ഞിട്ടുള്ളത്. അതോടൊപ്പം ആത്മാവി ന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ, ഭൂമിയില്‍ ശാന്തിയും സമാധാനവും നിലനി ര്‍ത്താനും മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനുമുതകുന്ന അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പി ക്കുന്നതിനുവേണ്ടി സമയവും സമ്പത്തും ഉള്‍പ്പടെ എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെ ടുത്തുന്നവര്‍ നഷ്ടപ്പെടാത്ത ഒരു കച്ചവടത്തിലാണ് നിലകൊള്ളുന്നത് എന്നാണ് സൂ ക്തം പറയുന്നത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസിയോ ട് 7: 205-206; 22: 77-78 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രഭാത പ്രദോഷങ്ങളില്‍ അദ്ദി ക്ര്‍ ആത്മാവ് പങ്കെടുത്ത് വായിച്ച് മനസ്സിലാക്കാനും നാഥനെ വാഴ്ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ വന്നിട്ടുള്ള തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നടത്താനും മനുഷ്യരുടെ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് അ ദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുത്തുകൊണ്ട് 47: 7 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥ നെ സഹായിക്കാനും, 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണപ്രദമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. കൂടാതെ ത്രികാലജ്ഞാ നിയായ നാഥന്‍റെ ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്ന തിന് തടസ്സം സൃഷ്ടിക്കുകയും അതിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73; 25: 52; 66: 9 സൂക്തങ്ങളുടെ കല്‍പന അനുസരിച്ച് അദ്ദിക്ര്‍ കൊണ്ട് അ ധികരിച്ച ജിഹാദ് നടത്തുകയും വേണം. 2: 186; 25: 65-66; 107: 4-5 തുടങ്ങിയ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെയും ആത്മാവ് പങ്കെടുക്കാതെ യും ശരീരം കൊണ്ട് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ നിര്‍വ്വഹിക്കുന്ന നമ സ്കാരം നോമ്പ്, ഹജ്ജ്, ഉംറ, ദാനധര്‍മ്മങ്ങള്‍ എന്നിവക്കെല്ലാം പിഴയായി അവര്‍ക്ക് ന രകമാണ് ലഭിക്കുക. 9: 60; 12: 2-5; 22: 77-78; 38: 24 വിശദീകരണം നോക്കുക.