( ഫാത്വിര്‍ ) 35 : 33

جَنَّاتُ عَدْنٍ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِنْ ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ

നിത്യാനുഗ്രഹങ്ങളടങ്ങിയ സ്വര്‍ഗപ്പൂന്തോപ്പുകള്‍, അതില്‍ അവര്‍ പ്രവേശിപ്പി ക്കപ്പെടുന്നതാണ്, സ്വര്‍ണ്ണത്താലും മുത്തുകളാലുമുള്ള വളകള്‍ അവര്‍ക്ക് അവി ടെ അണിയിക്കപ്പെടും, അതില്‍ അവരുടെ വസ്ത്രം പട്ടുമായിരിക്കും. 

വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന സാബിഖീങ്ങള്‍ സര്‍വ്വശക്തനായ നാഥന് ചുറ്റും ഇരിപ്പുറപ്പിക്കുന്നതാണ്. അവര്‍ക്ക് സ്വര്‍ഗത്തില്‍ ലഭിക്കാന്‍ പോകുന്ന അ നുഭൂതികളും അനുഗ്രഹങ്ങളും 56: 12-26 ലും, കര്‍മ്മരേഖ വലതുകൈയില്‍ കിട്ടുന്ന വലതുപക്ഷക്കാര്‍ക്കുള്ള അനുഭൂതികളും അനുഗ്രഹങ്ങളും 56: 27-37 ലും വിവരിച്ചിട്ടുണ്ട്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ലൈംഗികാവയവങ്ങളില്ലാതെ ഒരേ രൂപത്തിലാണ് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുക. വലതുപക്ഷക്കാര്‍ക്ക് അവരുടെ ഇണകളെ സമപ്രാ യക്കാരായി രൂപപ്പെടുത്തുന്നതാണ്. 3: 136; 22: 77-78 വിശദീകരണം നോക്കുക.