( ഫാത്വിര്‍ ) 35 : 32

ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِنَفْسِهِ وَمِنْهُمْ مُقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ ۚ ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ

പിന്നെ നമ്മുടെ ദാസന്മാരില്‍ നിന്ന് നാം തെരഞ്ഞെടുത്തവര്‍ക്ക് നാം ഗ്രന്ഥം അ നന്തരാവകാശമാക്കിക്കൊടുത്തു, അപ്പോള്‍ അവരില്‍ ആത്മാവിനോട് അക്രമം കാണിച്ചവരുണ്ട്, അവരില്‍ മിതത്വം പാലിച്ചവരുമുണ്ട്, അവരില്‍ അല്ലാഹുവി ന്‍റെ സമ്മതം കൊണ്ട് നന്മകളിലേക്ക് മുന്‍കടന്നവരുമുണ്ട്, അതുതന്നെയാണ് വമ്പിച്ച ശ്രേഷ്ഠത! 

ഇന്ന് മൊത്തം മനുഷ്യര്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള ഗ്രന്ഥം 16: 44 ല്‍ പറഞ്ഞ അ ദ്ദിക്ര്‍ മാത്രമാണ്. അത് അനന്തരാവകാശമായി ഏറ്റെടുത്തിട്ടുള്ളത് അന്ത്യപ്രവാചകനാ യ മുഹമ്മദിന്‍റെ ജനതയാണ്. അവര്‍ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നവരാണെ ങ്കിലും അവരിലെ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിവരിക്കുന്ന അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താ ദായകവുമായി ഉപയോഗപ്പെടുത്താതെ അതിനെ മൂടിവെക്കുകയും തള്ളി പ്പറയുകയും ചെയ്യുന്നത് കാരണം അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാ ണ്. അദ്ദിക്റിനെ മൂടിവെക്കുന്ന വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാ സികളായ നേതാക്കളും അതിനെ തള്ളിപ്പറയുന്ന വിചാരണയ്ക്ക് ശേഷം നരകത്തിലേ ക്ക് തെളിക്കപ്പെടുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകളായ അവര്‍ ആത്മാവിനോട് അക്രമം കാണിച്ചവരാണ്. ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തിലുള്ള ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെച്ചിട്ടുണ്ടെന്ന് 15: 43-44 ല്‍ പറഞ്ഞിട്ടുണ്ട്. ആയിരത്തില്‍ ഒന്നായ വിശ്വാസി സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ഇവിടെ ജീവിക്കുകയും അതിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി സ്വര്‍ഗത്തിലേ ക്ക് തിരിച്ചുപോകുന്നതുമാണ്. ചുരുക്കത്തില്‍ ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജ നതയില്‍ നിന്നുള്ള ഏതൊരാളും അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയായാല്‍ മാത്രമേ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുകയുള്ളൂ. എന്നാല്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങി യവരില്‍ നിന്നുള്ള ഏതൊരാളും പ്രപഞ്ചനാഥനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടു മുള്ള വിശ്വാസം രൂപപ്പെടുത്തി സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയാണെങ്കില്‍ അവരുടെമേല്‍ ഭ യപ്പെടാനോ അവര്‍ക്ക് ദുഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ വിവരിച്ചിട്ടുണ്ട്. 

അദ്ദിക്ര്‍ പിന്‍പറ്റി തെറ്റുകള്‍ ചെയ്യാതെ ജീവിക്കുന്ന, വിചാരണക്ക് ശേഷം സ്വര്‍ഗ ത്തില്‍ പോകുന്ന, വലതുകയ്യില്‍ ഗ്രന്ഥം കിട്ടുന്നവരാണ് മിതത്വം പാലിക്കുന്നവര്‍. പ്രപ ഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്നതിന് വേണ്ടി മനസാ-വാചാ-കര്‍മ്മണാ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നവരാണ് അവര്‍. സൂക്തത്തില്‍ 'അല്ലാഹുവിന്‍റെ സമ്മതം കൊണ്ട്' എന്ന തിന്‍റെ വിവക്ഷ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് എന്നാണ്. 56: 7 ല്‍ പ റഞ്ഞ പ്രകാരം വിധിദിവസം ഗ്രന്ഥം കിട്ടിയവര്‍ മൂന്ന് വിഭാഗങ്ങളായി തരം തിരിക്കപ്പെടു ന്നതാണ്. (1) കര്‍മ്മരേഖ വലതുകയ്യില്‍ കിട്ടുന്ന 56: 8 ല്‍ പറഞ്ഞ വലതുപക്ഷക്കാര്‍ (2) കര്‍മ്മരേഖ ഇടതുകയ്യില്‍ കിട്ടുന്ന 56: 9 ല്‍ പറഞ്ഞ ഇടതുപക്ഷക്കാര്‍ (3) 56: 10 ല്‍ പറ ഞ്ഞ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന മുന്‍കടന്നവര്‍. അഥവാ 56: 11 ല്‍ പ റഞ്ഞ നാഥന്‍റെ സാമീപ്യസ്ഥരായ സാബിഖീങ്ങള്‍. 

313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥം സത്യവും തെളിവുമായ അദ്ദിക്ര്‍ ത ന്നെയാണെന്ന് 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ നിന്നുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് കപടവിശ്വാസികളും അവരുടെ അനു യായികളും ആത്മാവിനോട് അക്രമം കാണിച്ചവരും നരകക്കുണ്ഠത്തിലേക്കുള്ളവരുമാണ് എന്ന് 4: 118 ലും വിവരിച്ചിട്ടുണ്ട്. 

പ്രവാചകന്‍റെ ജനതയില്‍ വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ ഇന്ന് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് സാക്ഷിയായ അദ്ദിക്റി ന്‍റെ ജീവിതം സാക്ഷ്യം വഹിച്ച് കാണിച്ചുകൊടുക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ നീതിമാനായ നാഥന്‍ അവരെ ശിക്ഷിക്കുകയുമില്ല. 7: 37, 205-206; 9: 67-68 വിശദീകരണം നോക്കുക.