( ഫാത്വിര്‍ ) 35 : 37

وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُمْ مَا يَتَذَكَّرُ فِيهِ مَنْ تَذَكَّرَ وَجَاءَكُمُ النَّذِيرُ ۖ فَذُوقُوا فَمَا لِلظَّالِمِينَ مِنْ نَصِيرٍ

അവര്‍ അതില്‍ വെച്ച് മുറവിളി കൂട്ടും: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ പ്രവര്‍ത്തി ച്ചുകൊണ്ടിരുന്നതല്ലാത്ത സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ഞങ്ങളെ നീ ഒന്ന് പുറപ്പെടുവിച്ചാലും, ഇതെല്ലാം ഓര്‍മ്മിക്കുന്നവന് ഓര്‍മ്മിക്കത്തക്ക ആയു സ്സ് നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടായിരുന്നില്ലേ? നിങ്ങള്‍ക്ക് മുന്നറിയിപ്പുകാ ര്‍ വരികയും ചെയ്തിരുന്നില്ലേ? അതുകൊണ്ട് നിങ്ങള്‍ രുചിച്ചുകൊള്ളുക, അ പ്പോള്‍ ഇത്തരം അക്രമികള്‍ക്ക് സഹായികളില്‍ നിന്ന് ആരും ഇല്ലതന്നെ.

പരലോകത്തെക്കുറിച്ചും നരകത്തിലെ ശിക്ഷാകഠോരങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്ന ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന കപടവി ശ്വാസികളും അനുയായികളും നരകത്തില്‍ വെച്ച് 'ഞങ്ങളെ ഐഹികലോകത്തേക്ക് തി രിച്ചയക്കുകയാണെങ്കില്‍ ഞങ്ങള്‍ അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള സല്‍കര്‍മ്മങ്ങള്‍ അ നുഷ്ഠിച്ചുകൊള്ളാം' എന്ന് മുറവിളികൂട്ടും എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയ അദ്ദിക്ര്‍ മനസ്സിലാക്കാന്‍ ശ്രമി ക്കാതെ അതിന്‍റെ ശരീരം തിന്നുകവഴി വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തി ല്‍ ദീനില്‍ നിന്ന് തെറിച്ചുപോയ അവര്‍ക്ക് അവര്‍ വായിച്ച സൂക്തങ്ങള്‍ എതിരായി വാ ദിക്കുന്നതും സാക്ഷി നില്‍ക്കുന്നതുമാണ്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവിശ്വാസികളായ നേതാക്കളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ് പരം തര്‍ക്കിക്കുകയും ശപിക്കുകയും പഴിക്കുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 4: 43; 6: 26-28; 89: 23-24 വിശദീകരണം നോക്കുക.