( ഫാത്വിര്‍ ) 35 : 36

وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُمْ مِنْ عَذَابِهَا ۚ كَذَٰلِكَ نَجْزِي كُلَّ كَفُورٍ

കാഫിറുകളായവര്‍ ആരോ, അവര്‍ക്ക് നരകക്കുണ്ഠത്തിലെ തീയ്യാണുള്ളത്, അവരുടെ മേല്‍ മരണം വിധിക്കപ്പെടുകയില്ല-എന്നാല്‍ അവര്‍ക്ക് മരിക്കാമാ യിരുന്നു, അതിലെ ശിക്ഷയില്‍ നിന്ന് അവരെത്തൊട്ട് ലഘൂകരിക്കപ്പെടുക യുമില്ല, അപ്രകാരമാണ് എല്ലാ ഓരോ നന്ദികെട്ടവനും നാം പ്രതിഫലം നല്‍കുക.

എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠ ത്തെത്തൊട്ടും കാത്തു സൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ വന്നുകിട്ടിയി ട്ട് അത് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്ക് നരക ക്കുണ്ഠത്തിലെ തീയ്യാണ് പ്രതിഫലമായി നല്‍കുക എന്നാണ് സൂക്തം മുന്നറിയിപ്പ് ന ല്‍കുന്നത്. ഇത്തരം ഭ്രാന്തന്മാര്‍ നരകത്തില്‍ വെച്ച് അതിന്‍റെ പാറാവുകാരനായ മാലി ക്കിനെ വിളിച്ച്: നിന്‍റെ നാഥന്‍ ഞങ്ങളുടെ കഥയങ്ങ് കഴിച്ചോട്ടെ എന്നുപറയുമെന്ന് 43: 74-78 ലും, നരകത്തിലുള്ളവര്‍ അതിന്‍റെ പാറാവുകാരോട്: നിങ്ങളുടെ നാഥനോട് നരക ശിക്ഷയില്‍ നിന്ന് ഒരു ദിവസം ഞങ്ങളെത്തൊട്ട് ലഘൂകരിച്ച് തരാന്‍ നിങ്ങളൊന്ന് അഭ്യ ര്‍ത്ഥിക്കുക എന്ന് പറയുമെന്ന് 40: 49 ലും മുന്നറിയിപ്പ് നല്‍കിയയിട്ടുണ്ട്. 2: 39; 4: 56; 84: 10-14; 87: 9-13 വിശദീകരണം നോക്കുക.