( യാസീന്‍ ) 36 : 65

الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ

അന്നേദിനം, അവരുടെ വായകള്‍ നാം മൂടിക്കെട്ടുന്നതും അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതു മാണ്-അവര്‍ എന്താണ് സമ്പാദിച്ചുകൊണ്ടിരുന്നതെന്ന്.

ദുര്‍ഘടം പിടിച്ച പ്രകമ്പിതമായ അന്നാളില്‍ കാഫിറുകള്‍ക്ക് അവരുടെ വായകൊ ണ്ട് സംസാരിക്കേണ്ടിവരില്ല. അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നതെല്ലാം തന്നെ അവരുടെ തൊലികളും കാഴ്ചകളും കൈകാലുകളും ഗുഹ്യസ്ഥാനങ്ങളുമെല്ലാം പ്രതിഫലിപ്പിക്കുന്ന താണ്. അതിനെല്ലാം പുറമേ അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ തുറന്ന പുസ്തകമായി പുറത്തെടുത്തുകൊടുത്ത് അവരവരെക്കൊണ്ട് വായിപ്പിച്ച് വിചാരണ അ വരവരെക്കൊണ്ടുതന്നെ നടത്തിപ്പിക്കുന്നതുമാണ്. ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റില്‍ നിന്ന് ഇവിടെവെച്ച് സ്രഷ്ടാവിനെ കണ്ടെത്താത്ത ഒരാളും തന്നെ വിധിദിവസം സ്രഷ്ടാവി നെ കാണുകയില്ല. കാഫിറുകള്‍ക്കും സ്രഷ്ടാവിനും ഇടയില്‍ അവര്‍ കാണാത്ത ഒരു മ റ ഇടപ്പെടുമെന്ന് 83: 15 ല്‍ പറഞ്ഞിട്ടുണ്ട്. സൂക്തത്തില്‍ 'അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടി രുന്നത്' എന്ന് പറയാതെ 'അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നത്' എന്ന് പറഞ്ഞതിനാല്‍ ന രകക്കുണ്ഠം അവരവരുടെ കൈകള്‍ സമ്പാദിക്കുന്നതാണ്, എന്നല്ലാതെ അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത കപടവിശ്വാസികള്‍ ജല്‍പിക്കും പ്രകാരം അല്ലാ ഹു നല്‍കുന്നതല്ല. അപ്പോള്‍ വിശ്വാസികള്‍ പതിനഞ്ച് വയസ്സിന് ശേഷമുള്ള ഓരോ നി മിഷവും കഴിച്ചുകൂട്ടുന്നത് അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ അല്ലാഹുവിന്‍റെ സ്മരണയിലായിരി ക്കണം. 9: 80-82; 22: 9-10; 45: 28-31 വിശദീകരണം നോക്കുക.