( യാസീന്‍ ) 36 : 67

وَلَوْ نَشَاءُ لَمَسَخْنَاهُمْ عَلَىٰ مَكَانَتِهِمْ فَمَا اسْتَطَاعُوا مُضِيًّا وَلَا يَرْجِعُونَ

നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ സ്ഥാനങ്ങളില്‍ തന്നെ അവരെ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുമായിരുന്നു, അപ്പോള്‍ അവര്‍ക്ക് മുന്നോട്ടോ പിന്നോട്ടോ ഇളകാന്‍ സാധിക്കുമായിരുന്നില്ല.

ഇബ്റാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും വഴിപിഴച്ച സന്തതികളില്‍ പെട്ട 'അസ ഫ, നാഇല' എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന രണ്ടാളുകള്‍ കഅ്ബയുടെ പവിത്രത മാനിക്കാതെ അവിടെവെച്ച് വ്യഭിചരിച്ചപ്പോള്‍ അവരെ കല്ലുകളായ വിഗ്രഹങ്ങളാക്കി പ രിവര്‍ത്തപ്പിക്കുകയുണ്ടായി. പ്രസ്തുത വിഗ്രഹങ്ങളെ അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹു കേള്‍പ്പിച്ചിരുന്നു എന്നാണ് 'അവര്‍ കേട്ടാല്‍ തന്നെ നിങ്ങള്‍ക്ക് ഉത്തരം നല്‍ കുകയില്ല' എന്ന് 35: 13-14 ല്‍ പറഞ്ഞതിന്‍റെ വിവക്ഷ 'എല്ലും പുറ്റുമായിത്തീര്‍ന്നാല്‍ ഞങ്ങള്‍ വീണ്ടും സൃഷ്ടിക്കപ്പെടുമെന്നോ' എന്നുള്ള കാഫിറുകളുടെ ചോദ്യത്തിന് മറു പടിയായിക്കൊണ്ട് 'നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക, എന്നാലും പുനസൃഷ് ടിക്കപ്പെടും' എന്ന് 17: 49-50 ല്‍ പറഞ്ഞതിനാല്‍ ഇവരെല്ലാം തന്നെ വിധി ദിവസം പുന സൃഷ്ടിക്കപ്പെടുന്നതാണ്. ഇത്തരം കല്ലുകളും അദ്ദിക്റിനെ മൂടിവെക്കുന്ന മനുഷ്യരുമാണ് നരകത്തിന്‍റെ വിറകുകളെന്ന് 2: 24 ല്‍ പറഞ്ഞിട്ടുണ്ട്. 

ഇത്തരം കാഫിറുകള്‍ക്ക് 6: 28 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തില്‍ അങ്ങോ ട്ടോ ഇങ്ങോട്ടോ ഇളകാന്‍ കഴിയാത്ത തരത്തിലുള്ള ശിക്ഷയാണ് ലഭിക്കുക. സൂചികു ത്താന്‍ പോലും സ്ഥലമില്ലാത്തവണ്ണം ജിന്നുകളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും കു ത്തിനിറക്കപ്പെടുന്ന നരകക്കുണ്ഠത്തില്‍ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, കാഫിറുകള്‍ അവരുടെ മനസ്സില്‍ അവിഹിതബന്ധം പുലര്‍ത്താന്‍ ഉദ്ദേശിച്ചവരെയെല്ലാം തങ്ങളു ടെ ലൈംഗികാവയവങ്ങളില്‍ കോര്‍ക്കപ്പെടുന്നതാണ്. 2: 158-159; 4: 47-48; 5: 60 വിശദീക രണം നോക്കുക.