وَلَوْ نَشَاءُ لَطَمَسْنَا عَلَىٰ أَعْيُنِهِمْ فَاسْتَبَقُوا الصِّرَاطَ فَأَنَّىٰ يُبْصِرُونَ
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ കണ്ണുകള്‍ നാം മായ്ച്ച് കളയുകത ന്നെ ചെയ്യുമായിരുന്നു, അപ്പോള്‍ അവര്‍ മാര്‍ഗം ഉറ്റന്വേഷിക്കുന്നതാണ്, എന്നാല്‍ അവര്‍ എങ്ങനെ ഉള്‍ക്കാഴ്ച കാണുന്നവരാകാനാണ്?
കാഫിറുകള്‍ അവരുടെ വാഹനമായ ശരീരത്തിന്‍റെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെ ടുകയാണെങ്കില്‍ അവര്‍ നടക്കാനുള്ള വഴി തപ്പിത്തടയുന്നതും കാഴ്ച വീണ്ടുകിട്ടുമെങ്കില്‍ അതിനുവേണ്ടി എത്രതന്നെ പണം ചെലവഴിക്കാനും തയ്യാറാകുന്നതാണ് എന്നാണ് 'വഴി ഉറ്റന്വേഷിക്കുന്നതാണ്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. എന്നാല്‍ ശാശ്വതമായ പരലോക ഭവനം കാണിച്ചുകൊടുക്കുന്ന ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അ ദ്ദിക്ര്‍ അവരുടെ കണ്‍മുമ്പില്‍ എത്തിച്ചുകൊടുത്താല്‍ പോലും അവര്‍ ഉപയോഗപ്പെടുത്തു കയില്ല. അപ്പോള്‍ ത്രികാലജ്ഞാനിയും നിഷ്പക്ഷവാനുമായ നാഥന്‍ അവരുടെ കാഴ്ച എടുത്തുകളഞ്ഞാലും അവര്‍ക്ക് വീണ്ടുവിചാരമുണ്ടായി സന്മാര്‍ഗം പ്രാപിക്കുകയില്ല എന്ന തിനാല്‍ നൈമിഷികമായ ഐഹികലോകത്ത് കുറച്ചുകാലം സുഖിക്കാന്‍ അവസരം ന ല്‍കിയിരിക്കുകയാണ്. അവര്‍ക്ക് സമ്പത്തും സന്താനങ്ങളും സ്ഥാനമാനങ്ങളും എത്രതന്നെ ഉണ്ടായാലും ശാന്തിയും സമാധാനവും ഉണ്ടായിരിക്കുകയില്ല. പരലോകത്ത് അവര്‍ അന്ധ രായി പുനര്‍ജീവിപ്പിക്കപ്പെട്ട് നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂട്ട പ്പെടുന്നതുമാണ്.
പ്രകൃതിക്ക് വിരുദ്ധമായി സ്വവര്‍ഗരതിയില്‍ മുഴുകിയിരുന്ന ലൂത്തിന്‍റെ ജനതയെ നശിപ്പിക്കുന്നതിന് വേണ്ടി മലക്കുകളെ നിയോഗിക്കുകയുണ്ടായി. സുമുഖന്മാരായ രണ്ട് യുവാക്കളുടെ രൂപത്തില്‍ ചെന്ന അവരെ സ്വവര്‍ഗ സംഭോഗത്തിനുവേണ്ടി സമീപിച്ച ആ ഭ്രാന്തന്‍ ജനതയുടെ കണ്ണുകള്‍ മായ്ച്ചുകളഞ്ഞ കാര്യം 54: 37 ല്‍ പറഞ്ഞിട്ടുണ്ട്. 9: 67-68; 20: 124-127; 35: 19-22 വിശദീകരണം നോക്കുക.