( സ്വാഫ്ഫാത്ത് ) 37 : 102

فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانْظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِنْ شَاءَ اللَّهُ مِنَ الصَّابِرِينَ

അങ്ങനെ പുത്രന്‍ തന്നോടൊപ്പം പ്രയത്നിക്കാനായപ്പോള്‍ അവന്‍ പറഞ്ഞു: ഓ എന്‍റെ മോനെ, നിശ്ചയം ഞാന്‍ നിന്നെ അറുത്തുകൊണ്ടിരിക്കുന്നത് ഞാന്‍ ഇതാ എന്‍റെ ഉറക്കത്തില്‍ കാണുന്നു, അപ്പോള്‍ നീ എന്താണ് അതിന്‍റെ കാര്യ ത്തില്‍ കാണുന്നത്? അവന്‍ പറഞ്ഞു: ഓ പിതാവേ താങ്കളോട് കല്‍പിക്കപ്പെടു ന്നതെന്തോ അത് താങ്കള്‍ പ്രവര്‍ത്തിച്ചാലും, അല്ലാഹു ഉദ്ദേശിച്ചാല്‍ താങ്കള്‍ എന്നെ ക്ഷമാലുക്കളില്‍ പെട്ടവനായി കണ്ടെത്തുകതന്നെ ചെയ്യും! 

 പ്രവാചകന്മാരുടെ സ്വപ്നം ദിവ്യസന്ദേശത്തിന്‍റെ ഭാഗം തന്നെയാണ്. ഇബ്റാഹീ മും സാറയും ഫലസ്തീനിലായിരുന്നു അക്കാലത്ത് താമസിച്ചിരുന്നത്, ഹാജറയും മകനും മക്കയിലും. മകനെ അറുക്കുന്നത് സ്വപ്നത്തില്‍ കണ്ടവിവരം ഇബ്റാഹീം മക്കയില്‍ ചെന്ന് മകനെ അറിയിക്കുകയും നീ ഈ കാര്യത്തില്‍ എന്ത് പറയുന്നു എന്ന് ചോദിക്കുകയുമുണ്ടാ യി. അല്ലാഹുവിന്‍റെ കല്‍പന അനുസരിക്കുന്നതിന് സര്‍വ്വാത്മനാ ഞാന്‍ സന്നദ്ധനാണെ ന്ന് അറിയിക്കുകവഴി ഇസ്മാഈല്‍ സഹനശീലന്‍ എന്ന നാമത്തെ അന്വര്‍ത്ഥമാക്കുകയാ ണ് ചെയ്യുന്നത്. യൂസുഫിന് സ്വപ്നവ്യാഖ്യാനം പഠിപ്പിച്ചിരുന്നതായി 12: 36, 101 സൂക്തങ്ങ ളില്‍ വിവരിച്ചിട്ടുണ്ട്. നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദിന്‍റെ കണ്ണുകള്‍ ഉറങ്ങുമ്പോഴും ഹൃദയം ഉറങ്ങുന്നില്ല എന്ന് ജൂതന്മാരില്‍ നിന്നുള്ള ഒരു സംഘത്തിന്‍റെ ചോദ്യത്തിന് പ്ര വാചകന്‍ മറുപടി പറഞ്ഞത് 2: 98 ല്‍ വിവരിച്ചിട്ടുണ്ട്. 2: 124 വിശദീക രണം നോക്കുക.