( സ്വാദ് ) 38 : 15

وَمَا يَنْظُرُ هَٰؤُلَاءِ إِلَّا صَيْحَةً وَاحِدَةً مَا لَهَا مِنْ فَوَاقٍ

ഇക്കൂട്ടര്‍ ഒരൊറ്റ ഗര്‍ജ്ജനമല്ലാതെ മറ്റൊന്നും നോക്കിയിരിക്കുന്നുമില്ല, അപ്പോള്‍ അവര്‍ക്ക് ഒട്ടും സാവകാശമുണ്ടായിരിക്കുകയില്ല.

സൂക്തത്തില്‍ പറഞ്ഞ 'ഇക്കൂട്ടര്‍' അന്ന് അദ്ദിക്റിനെ തള്ളിപ്പറഞ്ഞിരുന്ന, പ്രവാച കന്‍റെ അഭിസംബോധകരായിരുന്നു എങ്കില്‍ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. അവരുടെ പട്ടിക 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാ ണെന്ന് അവര്‍ വായിച്ചിട്ടുണ്ട്. 36: 28-29, 49-50 വിശദീകരണം നോക്കുക.