( സ്വാദ് ) 38 : 78

وَإِنَّ عَلَيْكَ لَعْنَتِي إِلَىٰ يَوْمِ الدِّينِ

നിശ്ചയം, ദീന്‍ നടപ്പിലാകുന്ന നാള്‍ വരെ നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായി രിക്കുകതന്നെ ചെയ്യും.

'ദീന്‍ നടപ്പിലാകുന്ന നാള്‍' എന്നത് എല്ലാവരെയും ഒരുമിച്ചുകൂട്ടി വിചാരണ നടത്തുന്ന വിധിദിവസമല്ല, മറിച്ച് പിശാച് തന്‍റെ മൂര്‍ത്തരൂപത്തില്‍ മനുഷ്യരൂപം പൂണ്ട് മസീഹുദ്ദജ്ജാലായി വന്ന് ഇസ്ലാമിനെ മായ്ച്ചുകളയുകയും പിന്നീട് ഈസാ രണ്ടാമതു വന്ന് അവനെ വധിച്ച്, ലോകത്തുമൊത്തം അല്ലാഹു തൃപ്തിപ്പെട്ട ജീവിതവ്യവസ്ഥയായ ഇസ്ലാം നടപ്പില്‍ വരുത്തുന്നതുമായ നാളിനെയാണ്. ഇഹലോകത്തുവെച്ചുതന്നെ ദീന്‍ നടപ്പില്‍ വരുന്ന ആ ദിനമാണ് 'ദീന്‍ നടപ്പിലാകുന്ന നാള്‍'. 42: 7 ല്‍, ഈ വായന കൊണ്ട് നാടുകളുടെ കേന്ദ്രമായ മക്കയെയും അതിന് ചുറ്റുഭാഗത്തുമുള്ള മുഴുലോകരെയും മു ന്നറിയിപ്പ് നല്‍കുക എന്ന് പറഞ്ഞത് പൂര്‍ണ്ണമായി നടപ്പിലാകുന്നതും അന്നുതന്നെയാ ണ്. 33: 60-61; 43: 60-61; 57: 27 വിശദീകരണം നോക്കുക.