( സ്വാദ് ) 38 : 8

أَأُنْزِلَ عَلَيْهِ الذِّكْرُ مِنْ بَيْنِنَا ۚ بَلْ هُمْ فِي شَكٍّ مِنْ ذِكْرِي ۖ بَلْ لَمَّا يَذُوقُوا عَذَابِ

നമ്മുടെ ഇടയില്‍ നിന്ന് ഇവന്‍റെ മേലിലാണോ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടിട്ടു ള്ളത്? അല്ല, അവര്‍ ദിക്രീയുടെ കാര്യത്തില്‍ സംശയത്തില്‍ തന്നെയാണ്; അ ല്ല, അവര്‍ ശിക്ഷ രുചിക്കുമ്പോള്‍!

ഗ്രന്ഥത്തിന്‍റെ ആത്മാവിന് 'അദ്ദിക്ര്‍' എന്നും 'ദിക്രീ' എന്നും പറഞ്ഞിട്ടുള്ള ഏക സൂക്തമാണ് ഇത്. അക്ഷരാഭ്യാസമുള്ള കാഫിറുകള്‍ക്ക് നിരക്ഷരനായ പ്രവാചകനോടുണ്ടായിരുന്ന അതേ സമീപനം തന്നെയാണ് ജ്ഞാനമായ അദ്ദിക്ര്‍ മനസ്സിലാക്കാതെ സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിച്ച് പണ്ഡിതരെന്ന് ദുര ഭിമാനിച്ച് നടക്കുന്ന കപടവിശ്വാസികള്‍ക്ക് ഇന്ന് ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികളോടുള്ളത്. ദിക്രീ കൊള്ളെ കണ്ണിന് മൂടിയുണ്ടായിരുന്ന കാഫിറുകള്‍ നരകത്തില്‍ കു രുടന്മാരായിട്ടാണ് പുനര്‍ജീവിപ്പിക്കപ്പെടുക എന്ന് 18: 100-101; 20: 124-127 തുടങ്ങിയ സൂക്ത ങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. അദ്ദിക്ര്‍ നിരക്ഷരര്‍ക്കാണ് കൂടുതല്‍ മനസ്സിലാവുക എ ന്ന് 62: 3 ല്‍ പറഞ്ഞിട്ടുള്ളത് ആത്മാവില്ലാതെ ജീവന്‍ മാത്രമുള്ള ഇത്തരം മനുഷ്യപ്പിശാചുക്കള്‍ക്ക് മനസ്സിലാവുകയില്ല. 11: 17 ല്‍ പറഞ്ഞ സാക്ഷിയായ ഗ്രന്ഥത്തെ മൂടിവെക്കു ന്ന നരകത്തിലേക്കുള്ള അവര്‍ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുകയാണ്. അവനെ നബിയായും പിന്നീട് റബ്ബായിത്തന്നെയും സ്വീകരിക്കുന്ന മുശ്രിക്കുകളും ഫുജ്ജാറുകളും കുഫ്ഫാറുകളുമായ അവരെ ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധി ക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ വധിച്ചുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതാണ്. അപ്പോള്‍ മാത്രമാണ് 8: 22 ല്‍ ദുഷ്ടജീവികള്‍ എ ന്ന് വിശേഷിപ്പിക്കപ്പെട്ട അവര്‍ക്ക് അറബി ഖുര്‍ആനല്ല, അദ്ദിക്ര്‍-ദിക്രീ-ആയിരുന്നു നാ ഥനില്‍ നിന്നുള്ള അജയ്യഗ്രന്ഥമെന്ന് ബോധ്യം വരിക. 15: 9, 12; 42: 14; 43: 31, 44 വിശദീകരണം നോക്കുക.