( സുമര്‍ ) 39 : 65

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ

നിശ്ചയം, നിന്നിലേക്കും നിന്‍റെ മുമ്പുള്ളവരിലേക്കും ദിവ്യസന്ദേശം നല്‍കപ്പെ ട്ടിട്ടുണ്ട്, നീയെങ്ങാനും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ ക്കുകയാണ് എങ്കില്‍ നിശ്ചയം നിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം മിഥ്യയായിപ്പോവു കയും നീ നഷ്ടപ്പെട്ടവരില്‍ അകപ്പെട്ടവനാവുകയും ചെയ്യുമെന്ന്. 

അല്ലാഹ് എന്ന് പറയാനറിഞ്ഞിട്ട് ഉറക്കവും മയക്കവുമില്ലാത്ത ത്രികാലജ്ഞാനിയായ അല്ലാഹു കാണുന്നില്ല, അറിയുന്നില്ല എന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നതാണ് അല്ലാഹുവി ന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കല്‍. ത്രികാലജ്ഞാനവും അല്ലാഹുവിന്‍റെ സം സാരവുമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ ഗ്രന്ഥത്തില്‍ നിന്ന് മനസ്സിലാക്കാ തെ നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ഹജ്ജും ഉംറയും നിര്‍വ്വഹിക്കുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ പിശാചിനുള്ളതായി മാറുന്നതും മിഥ്യയായിപ്പോകുന്ന തും അവര്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീരുന്നതും അവര്‍ക്ക് പിഴയായി നരകക്കുണ്ഠം ലഭിക്കുന്നതുമാണ് എന്ന് 9: 53-55, 84-85; 25: 65-66 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

'നീയെങ്ങാനും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുകയാണെ ങ്കില്‍' എന്ന് പറഞ്ഞതിനാല്‍ ദിവ്യസന്ദേശമായ അദ്ദിക്ര്‍ ലഭിച്ചവര്‍ പങ്കുചേര്‍ക്കുമ്പോഴാണ് അത് പൊറുക്കപ്പെടാത്ത വന്‍കുറ്റമായി മാറുന്നത്. അതുകൊണ്ടാണ് മൊത്തം ലോകരെ ഉണര്‍ത്താനുള്ള അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികള്‍ വി ചാരണയില്ലാതെ നരകക്കുണ്ഠത്തില്‍ പോകുന്നത്. 4: 48-49; 6: 88-89; 36: 59-62 വിശദീക രണം നോക്കുക.