( സുമര്‍ ) 39 : 64

قُلْ أَفَغَيْرَ اللَّهِ تَأْمُرُونِّي أَعْبُدُ أَيُّهَا الْجَاهِلُونَ

നീ ചോദിക്കുക: ഓ, അവിവേകികളേ! അല്ലാഹു അല്ലാത്തവരെ ഞാന്‍ സേ വിച്ചുകൊണ്ടിരിക്കണം എന്നാണോ നിങ്ങള്‍ എന്നോട് കല്‍പിച്ചുകൊണ്ടിരിക്കു ന്നത്? 

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലഭിച്ചശേഷം അത് ഉപയോഗപ്പെടുത്താതെ അക്രമിയും വിഡ്ഢിയുമായ 33: 72-73 ല്‍ പറഞ്ഞ കപടവിശ്വാസികളോടും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പ ങ്കുചേര്‍ക്കുന്ന കാഫിറുകളോടും, 'അല്ലാഹുവിന്‍റെ ഏക സംഘത്തില്‍ ചേര്‍ന്ന് അവനെ മാത്രം സേവിച്ചുകൊണ്ടിരിക്കുന്നതിന് പകരം ഞാന്‍ വിവിധ സംഘടനകളില്‍ ചേര്‍ന്ന് പിശാചിനെ സേവിച്ചുകൊണ്ടിരിക്കണം' എന്നാണോ നിങ്ങള്‍ എന്നോട് ആവശ്യപ്പെടു ന്നത് എന്ന് ചോദിക്കാനാണ് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയോട് ഇന്ന് സൂക്തം കല്‍പിക്കുന്നത്. അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളായ കാഫിറുകളോടും അവരുടെ അനുയായികളായ മുശ്രിക്കുകളോടും 'നിങ്ങള്‍ ഇവിടെ കു റച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്കാണ്' എന്ന് പറയാനും 14: 28-30 ലൂടെ വിശ്വാസികള്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്. 9: 67-68; 23: 51-53; 34: 31-33; 39: 8 വിശദീകര ണം നോക്കുക.