( സുമര്‍ ) 39 : 68

وَنُفِخَ فِي الصُّورِ فَصَعِقَ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ إِلَّا مَنْ شَاءَ اللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنْظُرُونَ

സ്വൂര്‍' എന്ന കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യുന്നതാണ്, അപ്പോള്‍ ആ കാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും സ്തബ്ധരായി വീഴുന്നതാണ്-അല്ലാ ഹു ഉദ്ദേശിച്ചവര്‍ ഒഴികെ, പിന്നീട് അതില്‍ മറ്റൊരു ഊത്ത് ഊതപ്പെടുന്നതാണ്, അപ്പോഴതാ അവര്‍ എഴുന്നേറ്റുനിന്ന് നോക്കുന്നവരാകുന്നു. 

'സ്വൂര്‍' എന്ന കാഹളത്തിലെ ആദ്യത്തെ ഊത്തില്‍ പ്രപഞ്ചത്തിലുള്ളതെല്ലാം സ് തബ്ധരായി വീഴുന്നതാണ്. പിന്നെ രണ്ടാമത്തെ ഊത്തില്‍ അവര്‍ എല്ലാം എഴുന്നേറ്റുനി ന്ന് ചുറ്റുപാടും നോക്കുന്നതും മൂന്നാമത്തെ ഊത്തില്‍ അവര്‍ എല്ലാവരും ഭൂമിയുടെ കേ ന്ദ്രമായ മക്കയില്‍ വിചാരണക്കുവേണ്ടി ഒരുമിച്ച് കൂട്ടപ്പെടുന്നതുമാണ്. 18: 98-99; 36: 51-53; 50: 41-42; 84: 1-4 വിശദീകരണം നോക്കുക.