وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ
തങ്ങളുടെ നാഥനെ സൂക്ഷിച്ച് ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടുന്നതുമാണ്, അങ്ങനെ അവര്‍ അതിന് അടുത്തെത്തുകയും അതി ന്റെ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്താല്‍ അവരോട് അതിന്റെ കാവല്‍ ക്കാര് പറയുകയായി: നിങ്ങളുടെമേല്‍ സമാധാനമുണ്ട്, നിങ്ങള്‍ക്ക് നല്ലത്, അപ്പോള്‍ നിങ്ങള്‍ ശാശ്വതരായി അതില്‍ പ്രവേശിച്ചുകൊള്ളുക.
35: 32 ല്‍ പറഞ്ഞ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന സാബിഖീങ്ങള്‍ ക്ക് സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറന്നുവെച്ചിരിക്കുകയാണെന്ന് 38: 49-50 ല്‍ പറഞ്ഞിട്ടുണ്ട്. സൂക്തത്തില്‍ പറഞ്ഞ 'നാഥനെ സൂക്ഷിച്ച് ജീവിച്ചവര്‍' വിചാരണക്കുശേഷം സ്വര്‍ഗത്തിലേ ക്ക് നയിക്കപ്പെടുന്നവരാണ്. അവരെ 35: 32 ല്‍ മിതത്വം പാലിച്ച് ജീവിക്കുന്നവര്‍ എന്നാ ണ് വിശേഷിപ്പിച്ചിട്ടുള്ളത്. സ്വര്‍ഗത്തിന്റെ വാതിലുകള്‍ക്ക് അടുത്ത് എത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് പ്രവാചകന് മുഹമ്മദ് വന്ന് വാതില്‍ തുറന്നുകൊടുക്കേണ്ടതുണ്ട്. 3: 101-102; 9: 71-72; 37: 50-61; 39: 33-34 വിശദീകരണം നോക്കുക.