( അന്നിസാഅ് ) 4 : 1

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا

ഓ മനുഷ്യരേ, നിങ്ങള്‍ നിങ്ങളെ ഒറ്റ ആത്മാവില്‍നിന്ന് സൃഷ്ടിച്ചിട്ടുള്ളവനായ നിങ്ങളുടെ നാഥനെ സൂക്ഷിക്കുവീന്‍, അതില്‍നിന്ന് അതിന്‍റെ ഇണയേയും അവന്‍ സൃഷ്ടിക്കുകയുണ്ടായി, അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും ലോകത്ത് പരത്തുകയുമുണ്ടായി, ഏതൊരുവനെക്കുറിച്ചാണോ നിങ്ങള്‍ ചോദിക്കപ്പെടുക, ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവീന്‍-ഗര്‍ഭപാത്രങ്ങളെയും, നിശ്ചയം അല്ലാഹു നിങ്ങളുടെമേല്‍ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവന്‍ തന്നെയായിരിക്കുന്നു.

ആദ്യമനുഷ്യനായ ആദമിനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിക്കുകയും പിന്നെ സന്മാര്‍ഗ്ഗവും ദുര്‍ മാര്‍ഗ്ഗവുമടങ്ങിയ അദ്ദിക്ര്‍ ഓരോ ആത്മാവിനും പഠിപ്പിക്കുകയുമുണ്ടായി എന്ന് 55: 1-4; 90: 10; 91: 7-10 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 'അതില്‍ നിന്ന് അതിന്‍റെ ഇണയേ യും അവന്‍ സൃഷ്ടിക്കുകയുണ്ടായി' എന്ന് പറഞ്ഞതില്‍നിന്നും ഒരേ ആത്മാവില്‍ നി ന്നുതന്നെയാണ് ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചിട്ടുള്ളത്, അഥവാ പുരുഷനും സ്ത്രീക്കും ആത്മാവ് ഒന്നുതന്നെയാണ്. ജീവനും ആത്മാവും കൂടിയ അല്ലാഹുവിന്‍റെ റൂ ഹില്‍ നിന്നുതന്നെയുള്ളതാണ് മനുഷ്യരുടെയെല്ലാം ആത്മാവും ജീവനും. 7: 189; 39: 6 എന്നീ സൂക്തങ്ങളില്‍ 'അവനാണ് നിങ്ങളെ ഒറ്റ ആത്മാവില്‍ നിന്ന് സൃഷ്ടിച്ചത്' എന്ന് പറഞ്ഞിട്ടുണ്ട്. 30: 21 ല്‍, അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് നിങ്ങളില്‍ നിന്ന് നിങ്ങളുടെ ഇണകളെ ഉണ്ടാക്കിയത്, നിങ്ങള്‍ അവളില്‍ ശാന്തിയടയുന്നതിനുവേണ്ടി, നിങ്ങള്‍ക്കിടയില്‍ അവന്‍ സ്നേഹവും കാരുണ്യവുമുണ്ടാക്കി എന്ന് പറഞ്ഞിട്ടുണ്ട്. 49: 13 ല്‍, ഓ മനുഷ്യരേ! നിശ്ചയം നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് ഒരു ആണില്‍ നിന്നും ഒ രു~പെണ്ണില്‍ നിന്നുമാകുന്നു, നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടി നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു, നിശ്ചയം അ ല്ലാഹുവിന്‍റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും സൂക്ഷ്മ തയുള്ളവനാകുന്നു, നിശ്ചയം അല്ലാഹു എല്ലാം വലയം ചെയ്ത സര്‍വ്വജ്ഞനാകുന്നു എ ന്നും പറഞ്ഞിട്ടുണ്ട്. 2: 286; 3: 55; 89: 27-30 വിശദീകരണം നോക്കുക. 

 15: 26 ല്‍ പറഞ്ഞ പ്രകാരം മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന ഒട്ടിപ്പിടിക്കുന്ന കറുത്ത കളിമണ്ണുകൊണ്ടാണ് ആദമിന്‍റെ ശരീരം ഉണ്ടാക്കിയത്. മനുഷ്യ ന്‍റെ സൃഷ്ടിപ്പിന് ഒട്ടിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്നാണ് ആരംഭം കുറിച്ചതെന്ന് 32: 7 ല്‍ പറഞ്ഞിട്ടുണ്ട്. ആദ്യപിതാവും മാതാവും മണ്ണില്‍നിന്നുള്ള മണ്ണിന്‍റെതന്നെ ഘടകങ്ങളടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷിച്ചു, അതില്‍നിന്ന് രക്തമുണ്ടായി, അതിന്‍റെ സത്തി ല്‍ നിന്ന് സ്രഷ്ടാവ് സുരക്ഷിതമായ സ്ഥാനത്ത് ബീജത്തെ (നുത്വ്ഫയെ) രൂപപ്പെടുത്തി. 23: 12-13 ല്‍, നിശ്ചയം മനുഷ്യനെ നാം കളിമണ്ണിന്‍റെ സത്തില്‍ നിന്നാണ് സൃഷ്ടിച്ചത്, പി ന്നെ നാം സുരക്ഷിതമായ സ്ഥാനത്ത് അവന്‍റെ ബീജത്തെ രൂപപ്പെടുത്തി എന്ന് പറഞ്ഞി ട്ടുണ്ട്. 7: 189 ല്‍ പറഞ്ഞപ്രകാരം ആത്മാവും ആത്മാവും ഒന്നായിച്ചേരുന്ന ലൈംഗിക ബ ന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ 86: 5-7 ല്‍ പരാമര്‍ശിച്ച പ്രകാരം പിതാവിന്‍റെ വൃഷ്ണ (സ്വു ല്‍ബ്)ത്തില്‍ നിന്നും പുംബീജവും മാതാവിന്‍റെ ഇടുപ്പെല്ലി(തറാഇബ്)ല്‍ നിന്നും പുറപ്പെടുന്ന അണ്ഡവും കൂട്ടിയോജിപ്പിച്ചാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. 53: 45-46 ല്‍, നിശ്ചയം, അവന്‍ തന്നെയാണ് ഇണകളായി പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിച്ചിട്ടുള്ളത്. ഒരു ബീജത്തില്‍ നിന്ന്, നിങ്ങള്‍ അത് തെറിപ്പിക്കുമ്പോള്‍ എന്ന് പറഞ്ഞിട്ടുണ്ട്. 22: 5 ലും 23: 14 ലും പരാമര്‍ശിച്ച പ്രകാരം ബീജ(നുത്വുഫ)മായി 40 ദിവസം, പിന്നെ രക്തപിണ്ഡ(അലഖ)മായി 40 ദിവസം, പിന്നെ മാംസപിണ്ഡ(മുള്ഗ)മായി 40 ദിവസം എന്നിങ്ങനെ വിവിധ ഘട്ടങ്ങള്‍ തരണം ചെയ്ത് നാലാം മാസത്തില്‍ പിതാവിന്‍റെ മുതുകിലുള്ള ആത്മാവിനെ മലക്കുമുഖേന മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ ജീവനുള്ള നുത്വ്ഫയില്‍ ആ വാഹിപ്പിക്കുകയാണ് ചെയ്യുന്നത്. 76: 2 ല്‍, നിശ്ചയം നാം മനുഷ്യനെ സൃഷ്ടിച്ചത് മിശ്രിതമായ-പുരുഷന്‍റെയും സ്ത്രീയുടെയും-ബീജത്തില്‍ നിന്നാണ്, നമുക്ക് അവ നെ പരീക്ഷിക്കുന്നതിനുവേണ്ടി-അപ്പോള്‍ നാം അവന് കേള്‍വിയും കാഴ്ചയും പ്രദാ നം ചെയ്തു എന്നുപറഞ്ഞിട്ടുണ്ട്. 2: 98 ല്‍ വിശദീകരിച്ച പ്രകാരം പിതാവിന്‍റെ ബീജത്തി ല്‍ നിന്നാണ് എല്ലുകളും നാഡികളും രൂപപ്പെടുന്നതെങ്കില്‍ മാതാവിന്‍റെ അണ്ഡത്തില്‍ നിന്നാണ് രക്തവും മാംസവും രൂപപ്പെടുന്നത്. 

2: 164 ല്‍ വിവരിച്ച പ്രകാരം ആദമിനെയും ഹവ്വയെയും ശരീരത്തോടുകൂടി-ആ ദം സന്തതികളെ മുഴുവനും ആദമിന്‍റെ മുതുകില്‍ നിക്ഷേപിച്ചുകൊണ്ട്-കാറ്റിന്‍റെ താളാത്മകതയില്‍ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറക്കുകയാണുണ്ടായത്. 17: 3; 19: 58; 36: 41 സൂക്തങ്ങളില്‍ പരാമര്‍ശിച്ച പ്രകാരം പിന്നെ ആദം സന്തതികളെ ആദ്യ ത്തെ പ്രവാചകനായ നൂഹിന്‍റെ കപ്പലില്‍ രക്ഷപ്പെടുത്തിയ വിശ്വാസികളായ പുരുഷന്‍ മാരുടെ മുതുകില്‍ ആക്കുകയാണുണ്ടായത്. 

ഉറക്കം ഒരു ചെറിയ മരണമാണ്. 6: 60; 39: 42 സൂക്തങ്ങള്‍ പ്രകാരം ഉറക്കത്തിലും മരണത്തിലും അല്ലാഹു ആത്മാവിനെ തിരിച്ചെടുക്കുന്നു. ഉറക്കത്തില്‍ പിടിച്ചെടുത്ത ആത്മാവിനെ മരണം വിധിക്കാത്തവര്‍ക്ക് നിര്‍ണ്ണയിക്കപ്പെട്ട അവധിവരെ തിരിച്ചുകൊ ടുത്ത് കൊണ്ടിരിക്കുന്നു. അപ്പോള്‍ ഉറക്കവും മരണവും തമ്മിലുള്ളവ്യത്യാസം-ഉറക്കത്തില്‍ ആത്മാവ് (ബോധം) മാത്രം പോകുന്നു, ജീവന്‍ പോകുന്നില്ല. എന്നാല്‍ മരണത്തില്‍ ആത്മാവും ജീവനും കൂടിയ റൂഹ് പോകുന്നു എന്നതാണ്. ശരീരത്തില്‍ നിന്ന് റൂ ഹ് വേര്‍പ്പെടുന്നതിനെ മരണം എന്നുപറയുന്നു.

 മനുഷ്യന്‍റെ ജീവിതലക്ഷ്യം നാഥനെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമായ അദ്ദിക്റിലൂടെ അവനെ കണ്ടെത്തലാണ്. 24: 24; 36: 65; 41: 19-24; 99: 4 എന്നീ സൂക്തങ്ങളില്‍ പറ ഞ്ഞ പ്രകാരം കൈകാലുകളും തൊലികളും ഗര്‍ഭപാത്രങ്ങളും ഭൂമിയും അതിന്‍റെ ഉടമയു ടെ കല്‍പന പ്രകാരം വിധിദിവസം അവന്‍റെ മുമ്പില്‍ അതിന്‍റെ റിക്കാര്‍ഡ് സമര്‍പ്പിക്കുന്നതാണ്. 'നിശ്ചയം അല്ലാഹു നിങ്ങളുടെമേല്‍ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്' എന്ന് പറഞ്ഞതില്‍ നിന്നും സൂക്ഷ്മത കൈക്കൊള്ളുന്ന അല്ലാഹുവിന്‍റെ പ്രതിനി ധികളായ അവര്‍ അവനെ അങ്ങോട്ട് കാണുന്നില്ലെങ്കിലും അവന്‍ ഇങ്ങോട്ട് കാണുന്നുണ്ട് എന്ന ബോധത്തില്‍ എവിടെയും എല്ലായ്പ്പോഴും നിലകൊള്ളുന്നവരാണ്. അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ അവരവരെ മറന്ന തെമ്മാടികളും പി ശാചിന്‍റെ പ്രതിനിധികളുമാണ്. മനുഷ്യന്‍റെ ഏഴ് ഘട്ടങ്ങള്‍, ജീവിതലക്ഷ്യം എന്നിവ ആ മുഖത്തില്‍ വിവരിച്ചത് വായിക്കുക. 2: 2-5, 28; 3: 5, 59 വിശദീകരണം നോക്കുക.