( അന്നിസാഅ് ) 4 : 117

إِنْ يَدْعُونَ مِنْ دُونِهِ إِلَّا إِنَاثًا وَإِنْ يَدْعُونَ إِلَّا شَيْطَانًا مَرِيدًا

അവര്‍ അവനെക്കൂടാതെ ചില ദേവികളെയല്ലാതെ വിളിക്കുന്നില്ല, അവര്‍ സംശയമുണ്ടാക്കുന്ന പിശാചിനെയല്ലാതെ വിളിക്കുന്നുമില്ല.

നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാര്‍ക്കും സത്യവും തെളിവുമായ അദ്ദിക്ര്‍ അവതരിച്ചിട്ടുള്ളത് പ്രപഞ്ചനാഥനായ അല്ലാഹു അല്ലാതെ മറ്റൊരു ദൈ വവുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് കല്‍പിച്ചുകൊണ്ടാണെന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല, അപ്പോള്‍ നിങ്ങള്‍ ഈ അല്ലാഹുവിനെ ജനങ്ങള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മിപ്പിക്കുന്നില്ലെയോ എന്ന് 32: 4 ല്‍ വായിക്കുന്നത് കപടവിശ്വാസികളും അവരുടെ അനുയായികളായ ഫാജിറുകളുമടങ്ങിയ ഫുജ്ജാറുകളാണ്. 3: 7-10 ല്‍ വിവരിച്ച പ്രകാരം ഫാജിറുകളും കാഫിറുകളുമാ യി അറബി ഖുര്‍ആന്‍ വായിക്കുന്ന അവരാണ് യഥാര്‍ത്ഥ കാഫിറുകളും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ളതും മുമ്പുവ ന്ന 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്താത്ത ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളി ല്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. അവര്‍ വായിച്ച, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ സാക്ഷ്യം വഹിച്ച് വാദിച്ച് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 8: 22 ല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ അറബി ഖുര്‍ആന്‍ കേള്‍ക്കാത്തവരോ അതിനെക്കുറിച്ച് ലോകരോട് പറയാത്തവരോ അല്ല, മറിച്ച് കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും സംസാരവൈഭവം ഉണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമാണ്. ദിക്രീ എന്ന ഗ്രന്ഥം കേള്‍ക്കാത്തവരും കാണാത്തവരുമാ യ കാഫിറുകളാണ് നരകത്തിലേക്കുള്ളവരെന്ന് 18: 101 ല്‍ പറഞ്ഞിട്ടുണ്ട്. 

 എല്ലാ സൃഷ്ടികളെയും അല്ലാഹുവിനെയല്ലാതെ അവര്‍ ആരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അവരെയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ അല്ലാഹു മഹാത്മാക്കളോട് ചോദിക്കും: എന്‍റെ ഈ അടിമകളെ വഴിപിഴപ്പിച്ചത് നിങ്ങളാണോ, അതോ അവര്‍ സ്വയം വഴിപിഴച്ചതാണോ; അപ്പോള്‍ ആ മഹാത്മാക്കള്‍ മറുപടി പറയും: 'നീ പരിശുദ്ധന്‍, നിന്നെക്കൂടാതെ മറ്റൊരു സംരക്ഷകനെയും സഹായിയെയും തെരഞ്ഞെടുക്കല്‍ ഞങ്ങള്‍ക്ക് യോജിച്ചതാ യിരുന്നില്ലതന്നെ, എന്നാല്‍ നീ ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും ജീവിതവിഭവങ്ങള്‍ യഥേഷ്ടം നല്‍കുകയും അങ്ങനെ അവര്‍ അദ്ദിക്റിനെ വിസ്മരിച്ച ഒരു കെട്ടജനതയായി' എന്ന് അന്യായം ബോധിപ്പിക്കുന്ന രംഗം 25: 17-18 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 16: 20 -22 ല്‍, അല്ലാഹുവിനെക്കൂടാതെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ഒന്നും തന്നെ സൃ ഷ്ടിച്ചിട്ടില്ല, അവര്‍ തന്നെ സൃഷ്ടിക്കപ്പെട്ടവരുമാണ്, അവര്‍ മരിച്ചവരാണ്, ജീവിച്ചിരിപ്പു ള്ളവര്‍ പോലുമല്ല, എന്നാണ് പുനര്‍ജീവിപ്പിക്കപ്പെടുക എന്നുപോലും അറിയാത്തവരാണ് അവര്‍. നിങ്ങളുടെ ഇലാഹ്-കാണാതെ കണ്ട് വിളിക്കാവുന്നവന്‍, സഹായം തേടാവുന്നവന്‍, ഭയപ്പെടാവുന്നവന്‍, ഭരമേല്‍പ്പിക്കാവുന്നവന്‍-ഏകനായ ഇലാഹ് മാത്രമാണ്, അപ്പോള്‍ പരലോകം കൊണ്ട് വിശ്വസിക്കാത്തവരുടെ ഹൃദയങ്ങളില്‍ വിരോധമാണുള്ളത്, അവര്‍ എല്ലാം തികഞ്ഞമട്ടില്‍ അഹങ്കാരികളായി അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ഇലാഹില്‍ നിന്ന് പി ന്തിരിഞ്ഞ് പോകുന്നവരുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 36: 74-75 ല്‍, അവര്‍ അല്ലാഹുവി നെക്കൂടാതെ അവരെ സഹായിക്കുമെന്ന് കരുതി മറ്റ് ഇലാഹുകളെ സ്വീകരിച്ചിരിക്കുന്നു, എന്നാല്‍ അവര്‍ക്ക് ഇവരെ സഹായിക്കാന്‍ സാധ്യമല്ല, എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ അവര്‍ ഇവര്‍ക്കെതിരെ വരുന്ന പട്ടാളക്കാരായിരിക്കും എന്നും പറഞ്ഞിട്ടുണ്ട്. അന്ത്യനാളില്‍ മലക്കുകളടക്കമുള്ള എല്ലാ സൃഷ്ടികളെയും ഒരുമിച്ചുകൂട്ടുമ്പോള്‍ 'ഇവര്‍ നിങ്ങളെയാണോ വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നത്' എന്ന് മലക്കുകളോട് ചോദിക്കുമ്പോള്‍ അവര്‍: 'നീ പരിശുദ്ധന്‍, നീയാണ് ഞങ്ങളുടെ സംരക്ഷകനായ നാഥന്‍, അവരല്ല; അവര്‍ ജിന്നുകളെയാണ് വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നത്, അവരില്‍ അധികപേരും ആ ജിന്നുകളില്‍ വിശ്വസിക്കുന്നവരുമായിരുന്നു' എന്ന് പറയുന്നതാണ്. അപ്പോള്‍ അല്ലാഹു പറയും: 'ഇന്നേദിനം നിങ്ങളില്‍ ഒരു വിഭാഗത്തിനും മറ്റൊരു വിഭാഗത്തിന് ഉപകാരമോ ഉപദ്രവ മോ വരുത്താന്‍ സാധ്യമല്ല, അക്രമികളായ നിങ്ങളെല്ലാം-ജിന്നുകളും മനുഷ്യരും-കളവാക്കി തള്ളിപ്പറഞ്ഞിരുന്ന നരകശിക്ഷ രുചിച്ചുകൊള്ളുക' എന്ന് പറയുന്ന രംഗം 34: 40-42 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

35: 13-14 ല്‍, അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ കാര ക്കാകുരുവിന് മുകളിലുള്ള പാടയുടെയത്രപോലും അധികാരമുള്ളവരല്ല, നിങ്ങള്‍ അവരെ വിളിക്കുമ്പോള്‍ അവര്‍ നിങ്ങളുടെ വിളികേള്‍ക്കുന്നില്ല, ഇനി കേട്ടാല്‍ തന്നെ-അല്ലാഹു കേള്‍പ്പിക്കുന്നപക്ഷം കേള്‍ക്കും-അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുകയുമില്ല, അന്ത്യനാളിലോ നിങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്‍ത്തതിനെ അവര്‍ നിഷേധിക്കുകയും ചെയ്യും, എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയായ ഒരുവനല്ലാതെ നിനക്ക് ഇത്തരം വൃത്താന്തങ്ങള്‍ അറിയിച്ച് തരികയില്ല എന്ന് പറഞ്ഞിട്ടുണ്ട്. നിശ്ചയം നിങ്ങള്‍ അല്ലാഹുവിനെ ക്കൂടാതെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ നിങ്ങളെപ്പോലുള്ള അടിമകള്‍ മാത്രമാണ്, അപ്പോള്‍ നിങ്ങള്‍ അവരെ വിളിക്കുക, നിങ്ങള്‍ സത്യസന്ധന്മാരാണെങ്കില്‍ അവര്‍ നിങ്ങള്‍ക്ക് ഉ ത്തരം നല്‍കുന്നതുകാണട്ടെ, അല്ല, അവര്‍ക്ക് നടന്നുവരാന്‍ കാലുകളുണ്ടോ? അതല്ല, അ വര്‍ക്ക് നിങ്ങളെ പിടിച്ചെഴുന്നേല്‍പ്പിക്കാനുള്ള കൈകളുണ്ടോ? അതോ അവര്‍ക്ക് നിങ്ങളെ കാണാനുള്ള കണ്ണുകളുണ്ടോ? അതോ അവര്‍ക്ക് നിങ്ങളുടെ വിളി കേള്‍ക്കാനുള്ള കാതുകളുണ്ടോ? നീ പറയുക: നിങ്ങള്‍ അല്ലാഹുവിനെ കൂടാതെയുള്ള നിങ്ങളുടെ പങ്കാളിക ളെയെല്ലാം വിളിച്ച് ഒരുമിച്ചുകൂട്ടി എനിക്കെതിരെ ഗൂഢതന്ത്രം മെനയുക, എനിക്ക് നിങ്ങള്‍ ഒരു സാവകാശവും നല്‍കേണ്ടതുമില്ല എന്ന് വെല്ലുവിളിക്കാന്‍ പ്രവാചകനോടും അതുവഴി വിശ്വാസികളോടും 7: 194-195 ലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ആകാശഭൂമികളില്‍ നിഷ്പക്ഷവാന്‍റെ അടിമയായിട്ടല്ലാതെ ഒന്നുമില്ലെന്ന് 19: 93 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ ക്കൂടാതെ ആരെ ഭയപ്പെട്ടാലും സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് ആരെ അനുസരിച്ചാലും അവര്‍ പിശാചിന് അടിമപ്പെടുന്നവരും, പിശാചിന്‍റെ പ്രതിനിധികളായി ജീവിക്കുന്നവരുമാണ്. പിതാവേ, താങ്കള്‍ പിശാചിനുവേണ്ടി ജീവിക്കരുത്. നിശ്ചയം പിശാച് നിഷ്പക്ഷവാനെ ധിക്കരിച്ചവനാണ്, ഓ എന്‍റെ പിതാവേ, പിശാചിനെ സംരക്ഷകനും സഹായിയുമായി തെരഞ്ഞെടുക്കുക വഴി നിഷ്പക്ഷവാനില്‍ നിന്നുള്ള ശിക്ഷ നിസ്സംശയം താങ്കളെ പിടിപെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് ഇബ്റാഹീം നബി സ്വപിതാവിനോട് പറഞ്ഞതായി 19: 44-45 ല്‍ പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് വി ളിച്ച് പ്രാര്‍ത്ഥിക്കാനും സഹായം തേടാനും ഭരമേല്‍പ്പിക്കാനും ജീവിതത്തെക്കുറിച്ച് ഉത്തരം പറയാനും അര്‍ഹനായിട്ടുള്ള ഏക ഇലാഹിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് എന്നിരിക്കെ അവനെക്കൂടാതെ വേറെ ആരെ സേവിച്ചാലും അവര്‍ ശപിക്കപ്പെട്ട പിശാചി നെ സേവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരാണ്. 1: 4; 2: 256-257; 36: 59-62 വിശദീകരണം നോക്കുക.