لَعَنَهُ اللَّهُ ۘ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَفْرُوضًا
അല്ലാഹു അവനെ ശപിച്ചിരിക്കുന്നു, അവന് പറയുകയും ചെയ്തു: നിന്റെ അടിമകളില്‍ നിന്ന് നിശ്ചയിക്കപ്പെട്ട വലിയൊരു വിഭാഗത്തെ ഞാന്‍ പാട്ടിലാക്കു കതന്നെ ചെയ്യും!
അല്ലാഹു അവനെ ശപിച്ചിരിക്കുന്നു എന്നുപറഞ്ഞാല്‍ കാരുണ്യത്തില്‍നിന്ന് പു റം തളളി അവനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ്. എന്നാല്‍ അദ്ദി ക്ര് മൂടിവെച്ച കപടവിശ്വാസികളെ അല്ലാഹു ശപിക്കുകയും വധിക്കുകയും വധിക്കാന്‍ വേണ്ടി വിശ്വാസികളോട് കല്പിക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്റെ അടിമകളില്‍ നല്ലൊരു വിഭാഗത്തെ പാട്ടിലാക്കുകതന്നെ ചെയ്യുമെന്ന് പിശാച് പറഞ്ഞതിനെക്കുറിച്ച് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ വിശദീകരിച്ചു: എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പത് നരകത്തിലേക്കും ഒന്ന് സ്വര്‍ഗത്തിലേക്കുമാണ്, ഈ അനുപാതം അര്‍ത്ഥവത്താണ്, ക്ലിപ്തമാണ്, മാറ്റമില്ലാത്തതുമാണ്. പിശാച് പറഞ്ഞു: അ പ്പോള്‍ ഏതൊരുവന്റെ കാര്യത്തിലാണോ നീ എന്നെ ലക്ഷ്യബോധം നഷ്ടപ്പെട്ടവനാക്കിയത്, അവര്‍ക്കുവേണ്ടി നിന്റെ ചൊവ്വായ മാര്‍ഗ്ഗമായ അദ്ദിക്റില്‍ ഞാന്‍ ഇരിപ്പുറപ്പിക്കുകതന്നെ ചെയ്യും, പിന്നെ ഞാന്‍ അവരില്‍ അവരുടെ മുന്നിലൂടെയും പിന്നിലൂടെ യും അവരുടെ വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും വരികയും ചെയ്യും, അ വരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ എത്തിക്കുകയുമില്ല, അല്ലാഹു പറഞ്ഞു: നീ ഇവിടെനിന്ന് നിന്ദ്യനും കാരുണ്യം വിലക്കപ്പെട്ടവനുമായി പുറത്തുപോവുക, അവരില്‍ നിന്നെ പിന്പറ്റുന്നവരെക്കൊണ്ടും നിങ്ങളെക്കൊണ്ട് മുഴുവനും നാം നരകം കുത്തിനിറക്കുകതന്നെ ചെയ്യും എന്ന് 7: 16-18 ലും; നിന്റെ നാഥന് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എ ല്ലാ മനുഷ്യരെയും ഒറ്റ സമുദായമാക്കുമായിരുന്നു, എന്നാല്‍ നിന്റെ നാഥന്റെ കാരുണ്യമാ യ അദ്ദിക്റിനെ സത്യപ്പെടുത്താത്തവര് ഭിന്നിപ്പ് നിര്ത്തുകയില്ലതന്നെ, അതിന് വേണ്ടി ത്തന്നെയാണ് അവരെ സൃഷ്ടിച്ചത്, നിശ്ചയം ജിന്നുകളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും മുഴുവനും നാം നരകക്കുണ്ഠം കുത്തിനിറക്കുകതന്നെ ചെയ്യുമെന്ന നിന്റെ നാഥന്റെ വചനം പൂര്ത്തിയായിക്കഴിഞ്ഞിരിക്കുന്നു എന്ന് 11: 118-119 ലും പറഞ്ഞിട്ടുണ്ട്.
അപ്പോള്‍ നിശ്ചയം നിന്റെമേല്‍ വിധിദിവസം വരെ ശാപമുണ്ട്, പിശാച് പറഞ്ഞു: എന്റെ നാഥാ! ഇവരെ പുനരുജ്ജീവിപ്പിക്കുന്ന നാള് വരെ അവസരം നല്കിയാലും, അ ല്ലാഹു പറഞ്ഞു: സമയം നിര്‍ണ്ണയിക്കപ്പെട്ട നാള് വരെ നിശ്ചയം നിനക്ക് അവസരം ന ല്കിയിരിക്കുന്നു. പിശാച് പറഞ്ഞു: എന്നെ നീ ലക്ഷ്യബോധം നഷ്ടപ്പെട്ടവനാക്കിയതി നാല് ഞാന്‍ അവര്‍ക്ക് ഭൂമിയിലെ ജീവിതം അലങ്കാരമാക്കി കാണിച്ചുകൊടുക്കുകയും അവരെ മുഴുവന്‍ ലക്ഷ്യബോധം നഷ്ടപ്പെടുത്തിയവരാക്കുകയും ചെയ്യും, അവരില്‍ നി ന്നുള്ള നിന്റെ പ്രത്യേകക്കാരായ അടിമകളെയൊഴികെ. അല്ലാഹു പറഞ്ഞു: ഇതാണ് നേ രെച്ചൊവ്വെയുള്ള മാര്‍ഗ്ഗം, എന്റെ അടിമകളുടെ മേല്‍ നിനക്ക് ഒരു സ്വാധീനവുമില്ല-ല ക്ഷ്യബോധം നഷ്ടപ്പെട്ട് നിന്നെ പിന്പറ്റിയവരിലൊഴികെ, നിശ്ചയം നരകഗര്ത്തം അവരോട് മുഴുവനും വാഗ്ദത്തം ചെയ്തിട്ടുള്ളത് തന്നെയാണ് എന്ന് 15: 35-43 ല്‍ പറഞ്ഞിട്ടുണ്ട്.
പിശാച് പറഞ്ഞു: ഇവനെയാണല്ലോ നീ എന്നെക്കാള്‍ ആദരിച്ചത്, അന്ത്യനാള്‍ വ രെ നീ എനിക്ക് അവസരം തരികയാണെങ്കില്‍ ഞാന്‍ നിനക്ക് കാണിച്ചുതരാം! അവന്റെ സന്തതികളില്‍ കുറച്ച് പേരൊഴികെ ആ പദവിയില്‍ നിന്ന് ഞാന്‍ പിഴുതെറിയുകതന്നെ ചെയ്യും. നാഥന് പറഞ്ഞു: നീ പോവുക, അവരില്‍ നിന്ന് ആരാണോ നിന്നെ പിന്‍പറ്റുന്ന ത്, അപ്പോള്‍ നിശ്ചയം നിങ്ങള്‍ക്ക് നരകക്കുണ്ഠം തന്നെയാണ് തികഞ്ഞ പ്രതിഫലമാ യിട്ടുള്ളത്, നിന്റെ ശബ്ദം കൊണ്ട് അവരില്‍ നിന്ന് കഴിയുന്നവരെയൊക്കെ നീ വ്യതിചലിപ്പിച്ചുകൊള്ളുക, നിന്റെ കുതിരപ്പടയെയും കാലാള്‍ പടയെയും നീ അവരുടെ നേരെ ന യിക്കുകയും ചെയ്യുക, അവരുടെ സമ്പത്തിലും സന്താനങ്ങളിലും നീ പങ്കുചേരുകയും അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുക, അവരോടുള്ള പിശാചിന്റെ വാഗ്ദാനം വഞ്ചനയല്ലാതെ അല്ല, നിശ്ചയം എന്നെ കൈകാര്യകര്‍ത്താവായി സ്വീകരിച്ച എന്റെ അടിമകളുടെ മേല്‍ നിനക്ക് യാതൊരു സ്വാധീനവുമില്ല എന്ന് 17: 62-65 ല്‍ പറഞ്ഞിട്ടുണ്ട്.
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ ആത്മാവിനും അതിന്റെ സന്മാര്ഗം മാത്രം നല്‍കുമായിരുന്നു, എന്നാല്‍ എന്നില്‍ നിന്ന് വചനമുണ്ടായിക്കഴിഞ്ഞു, നിശ്ചയം ജിന്നുകളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും മുഴുവനും ഞാന്‍ നരകക്കുണ്ഠം കുത്തിനിറക്കുകതന്നെ ചെയ്യും എന്ന് 32: 13 ല്‍ പറഞ്ഞിട്ടുണ്ട്.
നിശ്ചയം വിധിദിവസം വരെ നിന്റെമേല്‍ എന്റെ ശാപമുണ്ട്, പിശാച് പറഞ്ഞു: എ ന്റെ നാഥാ, അവരുടെ പുനര്‍ജന്മനാള്‍ വരെ എനിക്ക് അവസരം തരണം, അല്ലാഹു പറഞ്ഞു: ശരി, അപ്പോള്‍ അറിയപ്പെട്ട ഒരു നാള് വരെ നിനക്ക് അവസരം നല്കപ്പെട്ടിരിക്കുന്നു, അവന് പറഞ്ഞു: അപ്പോള്‍ നിന്റെ പ്രതാപമാണ് സത്യം, നിനക്കുവേണ്ടി മാത്രം ജീ വിക്കുന്നവരൊഴികെയുള്ള നിന്റെ മുഴുവന്‍ അടിമകളെയും ഞാന്‍ ലക്ഷ്യബോധം നഷ്ട പ്പെടുത്തി വഴിപിഴപ്പിക്കുകതന്നെ ചെയ്യും; അവന് പറഞ്ഞു: അപ്പോള്‍ സത്യം, ഞാന്‍ പ റഞ്ഞതാണ് സത്യം, നിന്നെക്കൊണ്ടും അവരില്‍ നിന്ന് നിന്നെ പിന്പറ്റിയവരെക്കൊണ്ട് മുഴുവനും ഞാന്‍ നരകക്കുണ്ഠം കുത്തിനിറക്കുകതന്നെ ചെയ്യും എന്ന് 38: 78-85 ല്‍ പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനമായ അദ്ദിക്റിനെ പൂര്‍വികരുടെ പഴമ്പുരാണങ്ങളെന്ന് തള്ളിപ്പറഞ്ഞ് ജീവിക്കുന്ന, വിധിദിവസം കൊണ്ട് വിശ്വസിക്കാത്ത അറബി ഖുര്‍ആന്‍ വായി ക്കുന്ന ഫുജ്ജാറുകളായ കപടവിശ്വാസികളുടെയും അനുയായികളുടെയും മേലാണ് മുമ്പ് കഴിഞ്ഞുപോയ മനുഷ്യരുടെയും ജിന്നുകളുടെയും മേല്‍ ബാധകമായ ശിക്ഷാവചനം ബാധകമായിട്ടുള്ളത് എന്നും, നിശ്ചയം അവര്‍ നഷ്ടപ്പെട്ടവര്‍ തന്നെയായിരുന്നു എന്നും 46: 17-18 ല്‍ പറഞ്ഞിട്ടുണ്ട്.
നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള എല്ലാ പ്രവാചകന്മാര്ക്കും അദ്ദിക്ര്‍ തന്നെയാ ണ് നല്‍കിയിട്ടുള്ളതെന്ന് 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. എക്കാലത്തുമുള്ള പ്രവാചകന്റെ ജനതയില്‍ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതും നരകക്കുണ്ഠത്തിലേക്കുള്ളവര് തന്നെയാണ്. അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട 5: 48; 15: 6, 9; 16: 43-44 സൂക്തങ്ങളില്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാല ജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ അതിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ മാത്രമേ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുകയുള്ളൂ. ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തത്തിലെ ഏഴ് വാതിലുകളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ല്‍ പറഞ്ഞിട്ടുണ്ട്. 2: 143; 22: 78 എന്നീ സൂക്തങ്ങളില്‍ കല്പിച്ചതുപോലെ പ്രവാചകന്റെ ജീവിതം സാക്ഷ്യപ്പെടു ത്തി ജീവിച്ചുകാണിക്കാന്‍ വിശ്വാസികളുടെ ഒരു സംഘം ഇന്ന് ലോകത്തെവിടെയും ഇ ല്ലാത്തതിനാല്‍ 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളില്‍ നിന്നുള്ള ലൈംഗിക ബന്ധമില്ലാതെ ദൈവസ്മരണയില്‍ നിലകൊള്ളു ന്ന വിശ്വാസികളായ സന്യാസി-സന്യാസിനിമാരാണ് ഇജാസിലേക്ക് വേര്തിരിക്കപ്പെടുന്നവരില് അധികവും. ഈസാ രണ്ടാമത് വന്ന് ദജ്ജാലിനെ വധിക്കുന്നതോടുകൂടി അ ന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ മുപ്പതാമത്തെ കള്ളവാദിയായ മ സീഹുദ്ദജ്ജാലിനെ പ്രവാചകനും റബ്ബുമായി സ്വീകരിച്ച, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ, 8: 22 ല്‍ ദുഷ്ടജീവികളെന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളെ വധിച്ചുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്പന നടപ്പില്‍ വരുത്തുന്നതാണ്. ശേഷമുള്ള മനുഷ്യര്‍ ഭൂമിയില്‍ തന്നെ 43: 60-61 ല്‍ വിവരിച്ച പ്രകാരം ലൈംഗിക ബന്ധമില്ലാതെ മലക്കുകളുടെ ജീവിതം നയിക്കുന്നതാണ്. 4: 78-79; 6: 115-116; 8: 46-48: വിശദീകരണം നോക്കുക.