( അന്നിസാഅ് ) 4 : 125

وَمَنْ أَحْسَنُ دِينًا مِمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ وَاتَّبَعَ مِلَّةَ إِبْرَاهِيمَ حَنِيفًا ۗ وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا

ആരാണ് തന്‍റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിച്ചവനെക്കാള്‍ ഏറ്റവുംനല്ല ജീവിതരീതിയിലുള്ളത്, അവന്‍ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവനുമാണ്, ഋജുമാനസനായ ഇബ്റാഹീമിന്‍റെ ചര്യ അവന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു, അല്ലാഹുവാകട്ടെ ഇബ്റാഹീമിനെ തന്‍റെ ആത്മമിത്രമായി തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.

ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിലേക്ക് വിളിക്കുന്നവനെക്കാള്‍ നല്ല വാക്ക് പറയുന്നവന്‍ ആരുണ്ട്? അവന്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക യും ചെയ്യുന്നുണ്ട്, നിശ്ചയം ഞാന്‍ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവരില്‍പെട്ടവനുമാണ് എന്ന് പറയുന്നവനുമാണ് എന്ന് 41: 33 ല്‍ പറഞ്ഞിട്ടുണ്ട്. ഇതേ ആശയം തന്നെയാ ണ് 31: 22 ലും പറഞ്ഞിട്ടുള്ളത്. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റും ഫുജ്ജാര്‍ കിതാബുകളും സമമാവുകയില്ല. നീ ഏറ്റവും നല്ല അദ്ദിക്ര്‍ കൊണ്ട് തിന്മയെ തടയുക, അപ്പോള്‍ ആര്‍ക്കും നിനക്കും ഇടയിലാണോ ശത്രുതയുള്ളത്, അവന്‍ ഒരു ആത്മമിത്രമായി വരുന്നതാണ്. എന്നാല്‍ ഈ സൗഭാഗ്യം പരലോകത്തിന് ഐഹിക ജീവിതത്തെക്കാള്‍ പ്രാ ധാന്യം കൊടുക്കുന്ന ക്ഷമാലുക്കള്‍ക്കും വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന മ ഹാഭാഗ്യവാന്മാര്‍ക്കുമല്ലാതെ ലഭിക്കുകയില്ല എന്ന് 41: 34-35 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസി യോട് 41: 41 ല്‍ പറഞ്ഞ അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നാഥന്‍റെ പ്രൗഢരായ പ്രതിനിധികളായി നിലകൊള്ളാന്‍ 3: 79 ലും കല്‍പിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗ്രന്ഥമാ യ അദ്ദിക്റിനെ സത്യപ്പെടുത്തി നാഥനെ കണ്ടുകൊണ്ട് ജീവിക്കാത്ത ഫുജ്ജാറുകളുടെ മരണസമയത്ത് നാഥന്‍ 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്നാണ് പറയുക എന്ന് 39: 59 ല്‍ പറഞ്ഞിട്ടുണ്ട്. 3: 19 ല്‍ വിവരിച്ച പ്രകാരം സന്മാര്‍ഗവും സത്യവുമാ യ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിത രീതിയാണ് എല്ലാ പ്രവാചകന്മാരുടേതും വിശ്വാസികളുടേതും. 2: 112, 257; 3: 101-102; 10: 26 വിശദീകരണം നോക്കുക.