( അന്നിസാഅ് ) 4 : 124

وَمَنْ يَعْمَلْ مِنَ الصَّالِحَاتِ مِنْ ذَكَرٍ أَوْ أُنْثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا

സല്‍കര്‍മ്മങ്ങളില്‍ നിന്നുള്ള പ്രവൃത്തികള്‍ ചെയ്യുന്ന പുരുഷനാകട്ടെ അല്ലെങ്കില്‍ സ്ത്രീയാകട്ടെ, അവന്‍ ഒരു വിശ്വാസിയുമാണെങ്കില്‍ അപ്പോള്‍ അക്കൂട്ടരാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക, അവര്‍ തരിമ്പും അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.

10: 100 ല്‍ വിവരിച്ച പ്രകാരം ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ പ്രവ ര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയോ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. കാഫിറുകളുടെ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയില്ല എന്നും അവരുടെ പ്രാര്‍ത്ഥനകള്‍ വഴികേടല്ലാതെ അല്ല എന്നും 13: 14; 40: 50 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് യഥാര്‍ത്ഥ കാഫിറുകളും പിശാചിന്‍റെ സംഘത്തി ല്‍ പെട്ടവരും നരകക്കുണ്ഠത്തിലേക്കുള്ളവരും. അവര്‍ 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലുള്ളവരാണ്. 4: 118 ല്‍ വിവരിച്ച പ്രകാരം വേദഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുകയുള്ളൂ. 2: 62 ല്‍ വിവരിച്ച പ്രകാരം ഇന്ന് ലോ കരില്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളില്‍ നിന്നുള്ളവരാണ് വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്നവരിലും വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പോകുന്നവരിലും കൂടുതല്‍ ഉള്‍പ്പെടുക. 2: 186, 282; 3: 43, 195; 4: 64, 115 വിശദീകരണം നോക്കുക.