( അന്നിസാഅ് ) 4 : 126

وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ وَكَانَ اللَّهُ بِكُلِّ شَيْءٍ مُحِيطًا

ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനുള്ളതാകുന്നു, അല്ലാഹു എല്ലാഓരോ വസ്തുക്കളെയും വലയം ചെയ്തവനുമായിരിക്കുന്നു.

പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍നിന്നോ ആരുംതന്നെയില്ല; അപ്പോള്‍ ഈ നാഥനെക്കുറിച്ച് നിങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ മനുഷ്യരെ ഓര്‍മിപ്പിക്കുന്നില്ലെയോ എന്ന് 32: 4 ല്‍ വായിക്കു ന്ന ഫുജ്ജാറുകള്‍ ത്രികാലജ്ഞാനവും നാഥന്‍റെ സംസാരവുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് 25: 17-18 ല്‍ പറഞ്ഞ കെട്ടജനതയായിരിക്കുകയാണ്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയും ചെയ്യാത്തതിനാല്‍ അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 6: 26; 25: 33-34 സൂക്തങ്ങളില്‍ വായിക്കുന്നത് ലോകരില്‍ അവര്‍ മാത്രമാണ്. ലോകര്‍ക്ക് മൊത്തമുള്ള ഗ്രന്ഥം മൂടിവെച്ച് അന്ത്യനാളിനെ ക്ഷണിച്ചുവരുത്തുന്ന, 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉ പയോഗപ്പെടുത്താത്ത ഇത്തരം ദുഷ്ടജീവികളെ ഈസാ രണ്ടാമതുവന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ വധിച്ചു കൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുത്തുന്നതാണ്. 2: 255; 3: 128-129; 4: 108 വിശദീകരണം നോക്കുക.