( അന്നിസാഅ് ) 4 : 127

وَيَسْتَفْتُونَكَ فِي النِّسَاءِ ۖ قُلِ اللَّهُ يُفْتِيكُمْ فِيهِنَّ وَمَا يُتْلَىٰ عَلَيْكُمْ فِي الْكِتَابِ فِي يَتَامَى النِّسَاءِ اللَّاتِي لَا تُؤْتُونَهُنَّ مَا كُتِبَ لَهُنَّ وَتَرْغَبُونَ أَنْ تَنْكِحُوهُنَّ وَالْمُسْتَضْعَفِينَ مِنَ الْوِلْدَانِ وَأَنْ تَقُومُوا لِلْيَتَامَىٰ بِالْقِسْطِ ۚ وَمَا تَفْعَلُوا مِنْ خَيْرٍ فَإِنَّ اللَّهَ كَانَ بِهِ عَلِيمًا

സ്ത്രീകളുടെ കാര്യത്തില്‍ നിന്നോട് അവര്‍ വിധി ചോദിക്കുന്നുവല്ലോ? നീ പറയുക: അവരുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്കിതാ വിധി നല്‍കുന്നു, ഗ്രന്ഥത്തില്‍ നിങ്ങളുടെമേല്‍ വിവരിക്കപ്പെട്ടിട്ടുള്ളതും അനാഥകളായ സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ക്ക് രേഖപ്പെടുത്തിയിട്ടുള്ള ഒന്ന് (അനന്തരാവകാശം) നിങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടില്ല-നിങ്ങള്‍ അവരെ വിവാഹംചെയ്യാന്‍ ആഗ്ര ഹിക്കുന്നുമുണ്ട്; കുട്ടികളില്‍നിന്ന് ദുര്‍ബ്ബലരായിട്ടുള്ളവരോടും, അനാഥകളോടും നീതികൊണ്ട് വര്‍ത്തിക്കണമെന്നും, നിങ്ങള്‍ നന്മയില്‍നിന്ന് എന്തൊന്ന് പ്രവര്‍ത്തിച്ചാലും അപ്പോള്‍ നിശ്ചയം അല്ലാഹു അത് അറിയുന്നവന്‍ തന്നെയായിരിക്കുന്നു.

സ്ത്രീകളെക്കുറിച്ചുള്ള വിധികള്‍ തുടര്‍ന്നുള്ള സൂക്തങ്ങളില്‍ വരുന്നുണ്ട്. നിങ്ങ ളുടെ കീഴിലുള്ള അനാഥകളായ സ്ത്രീകളെ വിവാഹം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കു ന്നുവെങ്കില്‍-നിങ്ങള്‍ അവരുടെ അനന്തരാവകാശം നല്‍കിയിട്ടുമില്ല, നിങ്ങള്‍ക്ക് അവരെ വിവാഹം ചെയ്യാമെന്നും എല്ലാ കാര്യങ്ങളും ത്രികാലജ്ഞാനിയായ അല്ലാഹു നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ചുവെച്ചിട്ടുള്ളതാണെന്നുമുള്ള ബോധത്തില്‍ അനാഥകളോടും കുട്ടികളില്‍ നിന്നുള്ള ദുര്‍ബലരോടും പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ നീതിയില്‍ നി ലകൊള്ളണമെന്നുമാണ് കല്‍പിക്കുന്നത്. ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെക്കുന്നവരും നരകത്തിലേക്കുള്ള ടിക്കറ്റായ ഫുജ്ജാര്‍ കിതാബുകള്‍ പഠിച്ചവരാണെന്ന പേരില്‍ നമസ്കാരത്തിന് ഇമാമ് നിന്ന് ഗ്രന്ഥത്തിന്‍റെ ശരീരം കൊണ്ട് ഐഹികലാഭം നേടുന്നവരും 3: 10 ല്‍ പറഞ്ഞ നരകത്തിന്‍റെ വിറകുകളുമായ കാഫിറുകള്‍ തങ്ങളുടെയും കുടുംബാംഗ ങ്ങളുടെയും വയറുകളില്‍ തീയല്ലാതെ നിറക്കുന്നില്ല എന്ന് 2: 174; 4: 10 സൂക്തങ്ങളില്‍ പ റഞ്ഞിട്ടുണ്ട്. 3: 187; 4: 2-6; 9: 67-68 വിശദീകരണം നോക്കുക.