( അന്നിസാഅ് ) 4 : 128

وَإِنِ امْرَأَةٌ خَافَتْ مِنْ بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَا أَنْ يُصْلِحَا بَيْنَهُمَا صُلْحًا ۚ وَالصُّلْحُ خَيْرٌ ۗ وَأُحْضِرَتِ الْأَنْفُسُ الشُّحَّ ۚ وَإِنْ تُحْسِنُوا وَتَتَّقُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا

ഇനി ഒരു സ്ത്രീ അവളുടെ ഭര്‍ത്താവില്‍നിന്ന് പിണക്കമോ അല്ലെങ്കില്‍ അവഗണനയോ ഭയപ്പെടുകയാണെങ്കില്‍ അപ്പോള്‍ അവര്‍ക്ക് ഇരുവര്‍ക്കുമിടയില്‍ ബന്ധം നിലനിര്‍ത്തിക്കൊണ്ട് രഞ്ജിപ്പുണ്ടാക്കുന്നതില്‍ അവര്‍ ഇരുവരുടെമേലും വിരോധമില്ല, രഞ്ജിപ്പ് തന്നെയാണ് ഉത്തമായിട്ടുള്ളത്, ആത്മാവ് അതിന്‍റെ സങ്കുചിതത്വത്തിലേക്ക് ആകൃഷ്ടമാകുന്നതാണ്, നിങ്ങള്‍ അല്ലാഹുവിനെ കണ്ടു കൊണ്ട് ചരിക്കുകയും നിങ്ങള്‍ സൂക്ഷ്മാലുക്കളാവുകയുമാണെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്തവനായിരിക്കുന്നു.

ഒരു പുരുഷന് രണ്ടു ഭാര്യമാരുണ്ടായിരിക്കുകയും അവളില്‍ ഒരുവളോട് അവന് മ തിപ്പ് കുറയുകയും ചെയ്യുന്ന അവസ്ഥയില്‍ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ അവര്‍ തമ്മില്‍ പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കി രമ്യമായ ജീവിതം നയിക്കുക യാണ് വേണ്ടത്. ഇനി ഒരാളുടെ ഭാര്യക്ക് ഭര്‍ത്താവിനെ ദാമ്പത്യ ജീവിതത്തില്‍ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അവളെ വിവാഹബന്ധത്തില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ അവന് മറ്റൊരുവളെ വിവാഹം ചെയ്യാവുന്നതാണ്. ഒറ്റ ആത്മാവില്‍ നിന്ന് പുരു ഷന്‍മാരെയും സ്ത്രീകളെയും സൃഷ്ടിച്ച് അവര്‍ക്കിടയിലുള്ള ബന്ധങ്ങളെല്ലാം നേരത്തെ നിശ്ചയിച്ചവനാണ് ത്രികാലജ്ഞാനിയായ അല്ലാഹു എന്ന് ആത്മാവിന്‍റെ ഭക്ഷണവും വ സ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കി, സ്വാര്‍ത്ഥതയും ഭിന്നതയുമെല്ലാം വെടിഞ്ഞ് അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുകയും അതിന്‍റെ വിധിവിലക്കുകള്‍ പിന്‍പറ്റുകയും ചെയ്ത് ഒരു ശരീരമെന്നോണം ഐക്യപ്പെടണമെന്നാണ് അല്ലാഹു കല്‍പ്പിക്കുന്നത്. ആരാണോ തന്‍റെ ആത്മാവിന്‍റെ സ്വാര്‍ത്ഥതയില്‍ നിന്ന് വിമുക്തനായത്, അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുക എന്ന് 59: 9 ലും 64: 16 ലും പറഞ്ഞിട്ടുണ്ട്. 2: 187 ല്‍ വിവരിച്ച പ്രകാരം വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205- 206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 177; 4: 1; 17: 13-15 വിശദീകരണം നോക്കുക.