( അന്നിസാഅ് ) 4 : 134

مَنْ كَانَ يُرِيدُ ثَوَابَ الدُّنْيَا فَعِنْدَ اللَّهِ ثَوَابُ الدُّنْيَا وَالْآخِرَةِ ۚ وَكَانَ اللَّهُ سَمِيعًا بَصِيرًا

ആരെങ്കിലും ഐഹികലോക പ്രതിഫലം ഉദ്ദേശിക്കുകയാണെങ്കില്‍ അപ്പോള്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഐഹികലോക പ്രതിഫലവും പാരത്രിക പ്രതിഫലവും ഉണ്ട്, അല്ലാഹു എല്ലാം കേള്‍ക്കുന്ന സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയുമായിരിക്കുന്നു.

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുകവഴി പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരായതിനാല്‍ ഐഹിക ജീവിതം പിശാച് അവര്‍ക്ക് അലങ്കാരമാക്കിക്കൊടുത്തിരിക്കുന്നു. അവര്‍ വായിച്ച, കേട്ട ഗ്ര ന്ഥം അവര്‍ക്കെതിരെ സാക്ഷ്യം വഹിച്ച് വാദിച്ച് പിശാചിന്‍റെ കേന്ദ്രമായ നരകക്കുണ്ഠത്തിലേക്ക് അവരെ തള്ളിവിടുകയാണ് ചെയ്യുക. 1000 ത്തില്‍ ഒന്നായ വിശ്വാസികള്‍ 8: 48 ല്‍ വിവരിച്ച പ്രകാരം തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി ഇരുവരുടെയും മടക്കം സ്വര്‍ഗത്തിലേക്കാണെന്ന് ഉറപ്പ് വരുത്തുന്നതാണ്. 2: 152, 200-202; 11: 15-16 വിശദീകരണം നോക്കുക. വിശദീകരണം നോക്കുക.