يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَىٰ أَنْفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ إِنْ يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا الْهَوَىٰ أَنْ تَعْدِلُوا ۚ وَإِنْ تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا
ഓ വിശ്വാസികളായിട്ടുള്ളവരെ! നിങ്ങള്‍ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിച്ചുകൊണ്ട് നീതികൊണ്ട് കല്പിക്കുന്നവരായിത്തീരുവീന്, അത് നിങ്ങള്‍ക്കോ അല്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ കുടുംബത്തില്‍നിന്ന് അടുത്തവര്‍ക്കോ എതിരാണെങ്കിലും ശരി! ധനികനാകട്ടെ അല്ലെങ്കില്‍ ദരിദ്രനാവ ട്ടെ, അപ്പോള്‍ അവര്‍ ഇരുവരുടെയും കാര്യം നോക്കാന്‍ അല്ലാഹുവാകുന്നു നിങ്ങളിലേറെ അര്ഹനായിട്ടുള്ളവന്, അതുകൊണ്ട് നീതിപാലിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദേഹേച്ഛയെ പിന്‍പറ്റാതിരിക്കുവിന്‍, നിങ്ങള്‍ വളച്ചൊടിക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ അവഗണിക്കുകയോ ആണെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയംചെയ്ത ത്രികാലജ്ഞാനിയായിരിക്കുന്നു.
5: 8; 49: 9; 57: 25 തുടങ്ങി 17 സ്ഥലങ്ങളില്‍ പരാമര്‍ശിച്ച നീതി അദ്ദിക്ര്‍ തന്നെയാണ്. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാത്തവര്‍ കാഫിറുകളും അക്രമികളും തെമ്മാടികളുമാണെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. പ്രകാശമായ അദ്ദിക്റിന്റെ വെളിച്ചത്തില്‍ നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവരാണ് വിശ്വാസികള്‍. പ്രപഞ്ചത്തില്‍ ഒരിടത്തും നാഥനില്‍ നിന്ന് ഒന്നും തന്നെ മറഞ്ഞ് നില്ക്കുന്നില്ല എന്നും, 2: 255 ല്‍ വിവരിച്ച പ്രകാരം നാഥന് ഉറക്കവും മയക്കവുമില്ലാതെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവ നാണെന്നുമുള്ള ബോധത്തില്‍ നാഥനെ സ്മരിച്ചുകൊണ്ട് നിലകൊള്ളുന്ന അവനില്‍ നി ന്ന് മനസാ വാചാ കര്‍മണാ അനീതിയൊന്നും സംഭവിക്കുകയില്ല. 17: 13-14 ല്‍ വിവരിച്ച പ്രകാരം തന്റെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ എല്ലാം കൊത്തിവെക്കുന്നുണ്ടെന്നുള്ള ബോധമുള്ളവരാണ് വിശ്വാസികള്‍. 58: 22 ല്‍, അല്ലാഹുവിനെക്കൊണ്ടും അ ന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച ഒരു ജനത അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും വിരോധം വെക്കുന്നവരോട്-അവര്‍ അവരുടെ പിതാക്കളോ മക്കളോ സഹോദരങ്ങളോ അല്ലെങ്കില്‍ എത്ര അടുത്തവരാണെങ്കിലും ശരി-സ്നേഹത്തില്‍ വര്ത്തിക്കുന്നവരാവുകയില്ല, അക്കൂട്ടരുടെ ഹൃദയങ്ങളിലാണ് അല്ലാഹു വിശ്വാസം രേഖപ്പെടുത്തിയിട്ടുള്ളത്, അവനില്‍ നിന്നുള്ള ഒരു റൂഹുകൊണ്ട് അവരെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു, താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകളില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കും, അല്ലാഹു അവരെത്തൊട്ടും അവര്‍ അവനെത്തൊട്ടും തൃപ്തിപ്പെട്ടിരിക്കുന്നു, അക്കൂട്ടരാണ് അല്ലാ ഹുവിന്റെ സംഘക്കാര്‍, അറിഞ്ഞിരിക്കുക; നിശ്ചയം അല്ലാഹുവിന്റെ സംഘം മാത്രമാണ് വിജയം വരിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. 25: 33 ല്‍ പറഞ്ഞ ഏറ്റവും നല്ല വിശദീകരണമാ യ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടതിനാലും ലോകത്തൊരിടത്തും വിശ്വാസിക ളുടെ ഒരു സംഘമില്ലാത്തതിനാലും ഇന്ന് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ച പ്രകാരമായിരിക്കും.
ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകള്‍ 29 കള്ളവാദികള്‍ രചിച്ചിട്ടുള്ള നരകക്കുണ്ഠത്തിലേക്കുള്ള ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമാണ്. 9: 67-68 ല്‍ വിവരിച്ച പ്രകാരം നാഥനെ വിസ്മരിച്ചുകൊണ്ട് തിന്മ കല്പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്ന കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും, അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി തെമ്മാടികളായിരിക്കുന്നു. അവരോടും കുഫ്ഫാറുകളോടും നരകക്കുണ്ഠാഗ്നിയാണ് നാഥന് വാഗ്ദത്തം ചെയ്തിട്ടുള്ളത്. കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാത്ത ബധിരരും, സംസാര വൈഭവം ഉണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകളെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22 ല്‍ നാഥന് വിശേഷിപ്പിച്ചിട്ടുള്ളത്. ത ങ്ങളുടെ കര്‍മരേഖയില്‍ കൊത്തിവെച്ചത് വിധിദിവസം കാണുമ്പോള്‍ ഇത്തരം ഭ്രാന്ത ന്മാര്‍ കുണ്ഠിതപ്പെടുന്ന രംഗം 18: 49 ല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ഫുജ്ജാറുകളെയും അ ല്ലാഹുവിനെക്കൂടാതെ അവര്‍ സേവിച്ചുകൊണ്ടിരിക്കുന്ന മഹാത്മാക്കളെയും ഒരുമിച്ച് കൂ ട്ടുന്ന ദിവസം നാഥന് മഹാത്മാക്കളോട് ചോദിക്കുന്നതാണ്: നിങ്ങളാണോ എന്റെ അടി മകളെ വഴി പിഴപ്പിച്ചത്, അതോ അവര്‍ സ്വയം വഴി പിഴച്ചതാണോ; അവര്‍ പറയും: നീ പരിശുദ്ധന്, ഞങ്ങള്‍ക്ക് നിന്നെക്കൂടാതെ മറ്റ് സംരക്ഷകരെ തെര ഞ്ഞെടുക്കല് യോജി ച്ചതായിരുന്നില്ല, എന്നാല്‍ നീ ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും ജീവിത വിഭവങ്ങള്‍ യഥേഷ്ടം നല്കി, അങ്ങനെ അവര്‍ അദ്ദിക്റിനെ മറന്ന ഒരു കെട്ട ജനതയായി എന്ന് 25: 17-18 ല്‍ പറഞ്ഞിട്ടുണ്ട്. 4: 46, 150-151; 5: 42; 9: 84-85 വിശദീകരണം നോക്കുക.