( അന്നിസാഅ് ) 4 : 139

الَّذِينَ يَتَّخِذُونَ الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ ۚ أَيَبْتَغُونَ عِنْدَهُمُ الْعِزَّةَ فَإِنَّ الْعِزَّةَ لِلَّهِ جَمِيعًا

വിശ്വാസികളെക്കൂടാതെ കാഫിറുകളായവരെ തങ്ങളുടെ മിത്രങ്ങളായി സ്വീകരിച്ചവരാണ് അവര്‍, അവര്‍ അവരുടെ അടുത്താണോ പ്രതാപം അന്വേഷിക്കുന്നത്? അപ്പോള്‍ നിശ്ചയം പ്രതാപം മുഴുവന്‍ അല്ലാഹുവിനുള്ളതാകുന്നു.

7: 52; 17: 107; 22: 38; 35: 28; 39: 9 തുടങ്ങി 62 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് പണ്ഡിതരെന്ന് അഹങ്കരിക്കുന്ന മനുഷ്യപ്പിശാചുക്കളാണ് തെമ്മാടികളായ കപടവിശ്വാസികള്‍. വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്ന അവര്‍ അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നുപോലും ലോകരോട് പറയാതെ ഫുജ്ജാറുകളായ അവരുടെ അനുയായികളോട് ആശയമില്ലാതെ അറബി ഖുര്‍ആന്‍ വായിച്ചാലും പുണ്യം ലഭിക്കുമെന്ന് കളവ് പറയുന്നവരാണ്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കിയാല്‍ മാത്രമേ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുകയുള്ളൂ എന്ന് അനുയായികളെ പഠിപ്പിക്കാത്ത അവര്‍ നരകക്കുണ്ഠത്തിലേക്കുള്ള 1000 ത്തില്‍ 999 ന്‍റെ അടുക്കലാണ് പ്രതാപം അന്വേഷിക്കുന്നത്. 4: 51-52 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ദേഹേച്ഛ പിന്‍പറ്റുന്ന കപടവിശ്വാസികള്‍, സന്മാര്‍ഗമായ അദ്ദിക്റിനെ പിന്‍പറ്റുന്ന വിശ്വാസിയേക്കാള്‍ സത്യത്തിലുള്ളത് ഫാജിറുകളായ അനുയായികളാണെന്ന് ജല്‍പിക്കുന്നവരാണ്. 19: 58 ല്‍ പറഞ്ഞ പ്രകാരം കാരുണ്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന എല്ലാ പ്രവാചകന്മാരുടെയും നബിമാരുടെയും സ്വഭാവം; അവര്‍ക്ക് നിഷ്പക്ഷവാന്‍റെ സൂക്തങ്ങള്‍ വിവരിച്ച് കൊടുക്കപ്പെട്ടാല്‍ അവര്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗത്തില്‍ മുഖം കുത്തിവീഴുക എന്നതായിരുന്നുവെങ്കില്‍, നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളുടെയും കുഫ്ഫാറുകളുടെയും സ്വഭാവം; നിഷ്പക്ഷവാന്‍റെ സൂക്തങ്ങള്‍ അവര്‍ക്ക് വിവരിക്കപ്പെട്ടാല്‍ സാഷ്ടാംഗപ്രണാമത്തില്‍ വീഴാതെ 74: 49-51 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടു കഴുതകളെപ്പോലെ അതില്‍ നിന്ന് വിരണ്ടോടുക എന്നതായിരിക്കും. 2: 165-167; 3: 28, 86, 90-91; 9: 53-55 വിശദീകരണം നോക്കുക.