( അന്നിസാഅ് ) 4 : 147

مَا يَفْعَلُ اللَّهُ بِعَذَابِكُمْ إِنْ شَكَرْتُمْ وَآمَنْتُمْ ۚ وَكَانَ اللَّهُ شَاكِرًا عَلِيمًا

അല്ലാഹുവിന് നിങ്ങളെ വെറുതെ ശിക്ഷിച്ചിട്ട് എന്തുകാര്യം-നിങ്ങള്‍ നന്ദി പ്രകടിപ്പിക്കുകയും നിങ്ങള്‍ വിശ്വസിക്കുകയുമാണെങ്കില്‍, അല്ലാഹു നന്ദി പ്രകടനത്തെ വിലമതിക്കുന്ന സര്‍വ്വജ്ഞാനി തന്നെയായിരിക്കുന്നു.

ത്രികാലജ്ഞാന ഗ്രന്ഥവും ഏതൊരാള്‍ക്കും സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ അറിഞ്ഞിട്ട് സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപ യോഗപ്പെടുത്താന്‍ നല്‍കാതെ അതിനെ മൂടിവെക്കുകയും ചെയ്തതിനാലാണ് കപടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നത്. എല്ലാം അറിഞ്ഞിട്ട് അല്ലാഹുവിന്‍റെ ദീനിനെ കളവാക്കുകയും വികൃതമാക്കുകയും ചെയ്യുന്നതിലൂടെ പിശാ ചിനെപ്പോലും കവച്ചുവെക്കുന്ന ധിക്കാരമാണ് ഇത്തരം തെമ്മാടികളായ മനുഷ്യപ്പിശാചുക്കള്‍ ചെയ്യുന്നത്. 41: 26-28 ല്‍, അദ്ദിക്റില്‍ നിന്ന് ജനങ്ങളെ തടയുന്ന അല്ലാഹുവിന്‍റെ ശ ത്രുക്കളായ ഇവര്‍ക്ക് ശാശ്വതമായി നരകത്തില്‍ താമസമുണ്ടെന്നും അത് അവര്‍ അല്ലാഹുവിന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരുന്നതിനാലാണെന്നും പറഞ്ഞിട്ടുണ്ട്.16: 64 ല്‍, ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള വിഷയത്തില്‍ വിധി കല്‍പിക്കാന്‍ വേണ്ടി യല്ലാതെ നിന്‍റെ മേല്‍ ഈ ഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് ഇവിടെ വെച്ച് വിധി കല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ വായിക്കുന്ന ഫുജ്ജാറുകളിലെ ഊമരും നാ ഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്തവരുമായ കപടവിശ്വാസികള്‍ വിധിദിവസം ജനങ്ങള്‍ ഭിന്നിച്ച വിഷയങ്ങളില്‍ അല്ലാഹു വിധികല്‍പിക്കുമെന്നല്ലേ പറഞ്ഞിട്ടുള്ളത്, പിന്നെ നിങ്ങള്‍ എന്തിനാണ് ഖുര്‍ആന്‍ വായിക്കുന്ന ജനങ്ങളെ മുനാഫിഖുകളും കാഫിറുകളുമാക്കുന്നത് എന്നാണ് വിശ്വാസികളോട് ചോദിക്കുക എന്ന് 2: 113 ല്‍ പറഞ്ഞിട്ടുണ്ട്. 

വേദഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂ പപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏ റ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. 7: 40 ല്‍ വിവരിച്ച പ്രകാരം ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തു ന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തപ്പെടുമ്പോള്‍ കപടവിശ്വാസികളില്‍ നിന്നുള്ള ആരാണോ സൂക്തങ്ങള്‍ വളച്ചൊടിക്കുകയും മൂടിവെക്കുകയും ചെയ്തതില്‍ ഖേദിച്ചുമടങ്ങുകയും അദ്ദിക്റാണ് ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥമെന്ന് അംഗീകരിക്കുകയും അതിന്‍റെ 40 പേരുകളും ലോകരോട് വെളിപ്പെടുത്തുകയും ചെയ് തുകൊണ്ട് നാഥന്‍റെ സന്ദേശമായ അത് ലോകര്‍ക്ക് എത്തിച്ച് കൊടുക്കുക്കുകയും 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് നാഥനെ കീര്‍ത്തനം ചെയ്യുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ഫലവൃക്ഷങ്ങള്‍ നടുക യും ജൈവകൃഷി നടത്തുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് കഴിഞ്ഞുപോയ കാലത്ത് വന്നിട്ടുള്ള തിന്മകളെല്ലാം നന്മകളായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത്, അവര്‍ക്ക് വിചാരണക്കുശേഷം സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകുന്നവരില്‍ ഉള്‍പ്പെടാന്‍ സാധിക്കുന്നതാണ്. 2: 256; 3: 101; 4: 174-175; 5: 48 തുടങ്ങി യ സൂക്തങ്ങളില്‍ അദ്ദിക്റിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് പറഞ്ഞിട്ടുണ്ട്. 10: 26 ല്‍ വിവരിച്ച പ്രകാരം ഏ റ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ ജീവിക്കുന്നവരാണ് ജീവിതം മുഴുവന്‍ നാഥന് സമര്‍പ്പിച്ചവര്‍. എല്ലാ ഓരോ കാര്യവും വിശദീകരിച്ച അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താ ദായകവുമായി ഉപയോഗപ്പെടുത്തുന്ന മുസ്ലിംകള്‍ ആണ് അവര്‍ എന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. 7: 37 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളും അവരുടെ മരണസമയത്ത് ആത്മാവിനെതിരെ 'നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 

ഇന്ന് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിതരീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 9: 28 ല്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദി വരുന്നതോടെ മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളെല്ലാം ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നതും അവിടെയുള്ള കപടവിശ്വാസികളും അനുയായികളുമടങ്ങി യ മുശ്രിക്കുകളായ ഫുജ്ജാറുകള്‍ അവിടെനിന്ന് പുറത്താക്കപ്പെടുന്നതുമാണ്. വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന അവസാനത്തെ വിശ്വാസിയും ഭൂമിയില്‍ നിന്ന് വി ടവാങ്ങുന്നതോടെ ഭൂമി തിരിച്ചുകറങ്ങുന്നതും അന്ന് മസീഹുദ്ദജ്ജാല്‍ പുറപ്പെടുന്നതുമാണ്. ഫുജ്ജാറുകള്‍ അവനെ ആദ്യം നബിയായും പിന്നെ ദൈവമായും സ്വീകരിക്കുന്നതും അവന്‍റെ സ്വര്‍ഗം ആസ്വദിക്കുന്നതുമാണ്. ഈസാ രണ്ടാമതുവന്ന് അവനെ വധിക്കുന്നതോടെ 4: 91 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളും കുഫ്ഫാറുകളുമടങ്ങിയ ഫുജ്ജാറുകള്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇ തര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതുമാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ പറഞ്ഞ അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് അവര്‍ക്ക് ബോധ്യം വരിക. 2: 159-160; 4: 46, 125; 9: 67-68 വിശദീകരണം നോക്കുക.