( അന്നിസാഅ് ) 4 : 148

لَا يُحِبُّ اللَّهُ الْجَهْرَ بِالسُّوءِ مِنَ الْقَوْلِ إِلَّا مَنْ ظُلِمَ ۚ وَكَانَ اللَّهُ سَمِيعًا عَلِيمًا

വാക്കുകളില്‍ നിന്ന് ദുഷിച്ചത് പരസ്യപ്പെടുത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല-അക്രമിക്കപ്പെട്ടവനൊഴികെ, അല്ലാഹു എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനിയായിരിക്കുന്നു.

ത്രികാലജ്ഞാനിയായ നാഥന്‍ പ്രപഞ്ചത്തില്‍ നടക്കുന്നതെല്ലാം നേരത്തെ നിശ്ച യിച്ച് രേഖപ്പെടുത്തി വെച്ചിട്ടുണ്ടെന്ന ബോധത്തോടെയായിരിക്കണം എപ്പോഴും എവി ടേയും വിശ്വാസികള്‍ പെരുമാറേണ്ടത്. എന്നാല്‍ അക്രമികളോടും കപടവിശ്വാസിക ളോടും സൗമ്യമായി പെരുമാറാന്‍ പാടില്ല. കാരണം അത് അവരെ കൂടുതല്‍ അക്രമത്തിലേക്കും കാപട്യത്തിലേക്കുമാണ് നയിക്കുക. 3: 80 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ സം ഘത്തില്‍ പെട്ട ആക്രമികളായ കപടവിശ്വാസികളും അവരുടെ അനുയായികളും നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരും നാഥന്‍റെ ശാപവും കോപവും ആപതിച്ചിട്ടുള്ളവരും നരകക്കുണ്ഠത്തിലേക്കുള്ളവരും നുണമാത്രം പറയുന്നവരുമാണ്. 3: 75 ല്‍ വിവരിച്ച പ്രകാരം ഇത്തരം ആക്രമികള്‍ പരസ്യജീവിതത്തില്‍ മാന്യത ചമഞ്ഞ് പണം കടം വാങ്ങുകയും എന്നാല്‍ തിരിച്ച് നല്‍കാന്‍ കഴിവുണ്ടായാലും തിരിച്ച് നല്‍കാത്തവരുമാണ്. അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ അവര്‍ ഗ്രന്ഥം തൊടാത്ത, വായിക്കാന്‍ കഴിയാത്ത പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെയാണ് കാഫിറുകളും അക്രമികളുമായി ചിത്രീകരിക്കുന്നത്. ഇത്തരം അക്രമികളുടെ തനിസ്വഭാവം വിശ്വാസി ജനങ്ങളോട് വെളിവാക്കുകതന്നെ വേണം. ഉദാഹരണമായി ഒരാള്‍ പണം കടംവാങ്ങി തിരിച്ചുതരാന്‍ കഴിവുണ്ടായിട്ടും തിരിച്ചുതരാതിരിക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ അവന്‍റെ കെണിയില്‍ പെടാതിരിക്കാന്‍വേണ്ടി പരസ്യപ്പെടുത്തേണ്ടതാണ്. നീ അവരുടെമേല്‍ അധികാരം ചെലുത്തുന്നവനൊന്നുമല്ല, ആരാണോ പിന്തിരിഞ്ഞുപോവുകയും കാഫിറാവുകയും ചെയ്തത്, അവനെ ഒഴികെ എന്ന് 88: 22-23 ല്‍ പറഞ്ഞിട്ടുണ്ട്. ഒരാളില്‍ നിന്ന് അറിവില്ലായ്മകൊണ്ട് സംഭവിക്കുന്ന തെറ്റുകള്‍ കാണുകയാണെങ്കില്‍ അത് പരസ്യപ്പെടുത്താതെ അവനെ ഉപദേശിച്ച് തിരുത്താന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. 2: 254, 258; 3: 119, 159 വിശദീകരണം നോക്കുക.