( അന്നിസാഅ് ) 4 : 23

حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالَاتُكُمْ وَبَنَاتُ الْأَخِ وَبَنَاتُ الْأُخْتِ وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ وَأَخَوَاتُكُمْ مِنَ الرَّضَاعَةِ وَأُمَّهَاتُ نِسَائِكُمْ وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُمْ مِنْ نِسَائِكُمُ اللَّاتِي دَخَلْتُمْ بِهِنَّ فَإِنْ لَمْ تَكُونُوا دَخَلْتُمْ بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَائِلُ أَبْنَائِكُمُ الَّذِينَ مِنْ أَصْلَابِكُمْ وَأَنْ تَجْمَعُوا بَيْنَ الْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ اللَّهَ كَانَ غَفُورًا رَحِيمًا

നിങ്ങളുടെ മേല്‍ വിവാഹം കഴിക്കല്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു-നിങ്ങളുടെ മാതാക്കളെ, നിങ്ങളുടെ പുത്രിമാരെയും, നിങ്ങളുടെ സഹോദരിമാരെയും, നിങ്ങളുടെ പിതൃസഹോദരികളെയും, നിങ്ങളുടെ മാതൃസഹോദരികളെയും, സഹോദരപുത്രിമാരെയും, സഹോദരീപുത്രിമാരെയും, നിങ്ങള്‍ക്ക് മുലയൂട്ടിയ വരായ നിങ്ങളുടെ മാതാക്കളെയും, മുലകുടിബന്ധത്തിലുള്ള നിങ്ങളുടെ സഹോദരിമാരെയും, നിങ്ങളുടെ ഭാര്യമാരുടെ മാതാക്കളെയും, നിങ്ങളോടൊപ്പം ദാമ്പത്യം പങ്കിട്ട സ്ത്രീകളില്‍ പിറന്നവരും നിങ്ങളുടെ വീടുകളില്‍ വളര്‍ന്നവരുമായ പുത്രിമാരെയും-ഇനി അവരോടൊപ്പം ഇണചേര്‍ന്നിട്ടില്ലെങ്കില്‍ അവരെ ഒഴിവാക്കി അവരുടെ പുത്രിമാരെ വിവാഹം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് വിരോധമില്ല, നിങ്ങളുടെ സ്വന്തം പുത്രന്‍മാരുടെ ഭാര്യമാരെ വിവാഹം ചെയ്യ ല്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു, രണ്ട് സഹോദരികളെ ഒരുമിച്ച് നിങ്ങള്‍ ഭാര്യമാരാക്കുന്നതും-മുന്‍കാലത്ത് കഴിഞ്ഞുപോയതൊഴികെ, നിശ്ചയം അല്ലാഹു ഏറെ പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയായിരിക്കുന്നു.

നിങ്ങളുടെ മാതാക്കള്‍ എന്ന് പറഞ്ഞതില്‍ മാതാവിനു പുറമെ ചിറ്റമ്മയും പിതാവിന്‍റെ മാതാവും മാതാവിന്‍റെ മാതാവും ഉള്‍പ്പെടുന്നതാണ്. പുത്രിയുടെ കൂട്ടത്തില്‍ പൗത്രിയും ഉള്‍പ്പെടുന്നു. സഹോദരികളുടെ കൂട്ടത്തില്‍ മാതാപിതാക്കളൊത്ത സഹോദരിയും പിതാവൊത്ത സഹോദരിയും മാതാവൊത്ത സഹോദരിയുമെല്ലാം ഉള്‍പ്പെടുന്നു. അപ്രകാരം മാതാപിതാക്കളൊത്തവരോ പിതാവൊത്തവരോ മാതാവൊത്തവരോ ആയ മാതാപിതാക്കളുടെ സഹോദരികളെ മകന്‍ വിവാഹം ചെയ്യുന്നത് നിഷിദ്ധമാണ്. അതുപോലെത്തന്നെ സഹോദര സഹോദരിമാര്‍ മാതാപിതാക്കളൊത്തവരോ പിതാവൊത്തവരോ മാതാവൊത്തവരോ ആരായിരുന്നാലും ശരി, അവരുടെ പുത്രിമാര്‍ ഒരുവന് സ്വന്തം പുത്രിമാരെപ്പോലെ വിവാഹം കഴിക്കല്‍ നിഷിദ്ധമാണ്. പുരുഷന് മുലകുടിബന്ധത്തിലുള്ള മാതാവിനെയും സ്ത്രീക്ക് ആ മാതാവിന്‍റെ ഭര്‍ത്താവിനെയും വിവാഹം ചെയ്യാന്‍ പാടില്ലാത്തതുപോലെ അവരുടെ സന്താനങ്ങളെയും വിവാഹം ചെയ്തുകൂടാ, കാരണം മുലകൊടുത്ത സ്ത്രീ കുട്ടിയുടെ മാതാവായിത്തീരുന്നതുപോലെ അവരുടെ ഭര്‍ത്താവ് പിതാവും അവര്‍ രണ്ടുപേരുടെയും സന്തതികള്‍ സഹോദര സഹോദരികളുമായിത്തീരുന്നു. സാക്ഷാല്‍ മാതാപിതാക്കള്‍ വഴിയുള്ള ബന്ധങ്ങളെല്ലാം മുലകുടിബന്ധത്താലും സ്ഥാപിതമാകുമെന്ന് പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. രക്തബന്ധം കൊണ്ട് നിഷിദ്ധമാകുന്നതെല്ലാം മുലകുടിബന്ധം കൊണ്ടും നിഷിദ്ധമാകുന്നതാണ്. ഒരു സ്ത്രീയുടെ ആദ്യഭര്‍ത്താവിലുള്ള പെണ്‍കുട്ടിയെ രണ്ടാമത്തെ ഭര്‍ത്താവിന് വിവാഹം ചെയ്യല്‍ അനുവദനീയമല്ല, അവള്‍ എവിടെ താമസിച്ചാലും ശരി. കാരണം പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്: വല്ലവനും ഒരു സ്ത്രീയുടെ ജനനേന്ദ്രിയത്തെ നോക്കിയാല്‍ അവന് അവളുടെ മാതാവും മകളും നിഷിദ്ധമായിക്കഴിഞ്ഞു. ഒരു പെണ്ണിന്‍റെയും അവളുടെ മകളുടെയും ജനനേന്ദ്രിയത്തെ നോക്കിയ പുരുഷനെ അല്ലാഹു നോക്കുകയോ കടാക്ഷിക്കുകയോ ഇല്ല എന്നും പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 

സ്വന്തം പുത്രന്മാരുടെ ഭാര്യമാര്‍ നിഷിദ്ധമാണ് എന്ന് പറഞ്ഞതിനാല്‍ ദത്തുപുത്രന്മാരുടെ വിധവകളെയും അവര്‍ വിവാഹമോചനം ചെയ്ത സ്ത്രീകളെയും വിവാഹം ചെയ്യുന്നതിന് ഇസ്ലാമില്‍ യാതൊരു വിരോധവുമില്ല. എന്നാല്‍ ജാഹിലിയ്യത്തില്‍ ദത്തുപുത്രന്മാരുടെ വിധവകളെയും അവര്‍ വിവാഹമോചനം ചെയ്ത സ്ത്രീകളെയും പിതാവിന് വിവാഹം ചെയ്യല്‍ നിഷിദ്ധവും സ്വപുത്രന്മാരുടെ വിധവകളെയും അവര്‍ വിവാഹം ചെയ്ത സ്ത്രീകളെയും വിവാഹം ചെയ്യല്‍ അനുവദനീയവുമായി പരിഗണിച്ചിരുന്നു. പ്രവാചകന്‍ സ്വന്തം അമ്മായിയുടെ മകള്‍ സൈനബയെ അല്ലാഹുവിന്‍റെ കല്‍പന പ്രകാരം വളര്‍ത്തുപുത്രന്‍ സൈദിന് വിവാഹം ചെയ്ത് കൊടുത്തുവെങ്കിലും അല്ലാഹുവിന്‍റെ കല്‍പന പ്രകാരം തന്നെ അവര്‍ തമ്മില്‍ വിവാഹമോചിതരാവുകയും ശേഷം പ്രവാചകന്‍ വിവാഹമൂല്യം നല്‍കി അവരെ വിവാഹം ചെയ്യുകയുമുണ്ടായി. (33: 4-5, 36-40 കൂട്ടിവായിക്കുക.) മേല്‍ പറഞ്ഞ ജാഹിലിയ്യാ സമ്പ്രദായത്തെ പാടെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുവേണ്ടിയായിരുന്നു ഇത്. പുത്രന്മാരുടെ ഭാര്യമാരെപ്പോലെത്തന്നെയാണ് പൗത്രന്മാരുടെ ഭാര്യമാരും. പിതാമഹനും മാതാമഹനും അവരെ വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്. രണ്ട് സഹോദരികളെ ഒരേ സമയം വിവാഹബന്ധത്തില്‍ വെക്കാന്‍ പാടില്ലാത്തതുപോലെത്തന്നെ അവളുടെ മാതൃസഹോദരി, പിതൃസഹോദരി, സഹോദരീപുത്രി, സഹോദരപുത്രി എന്നിവരെയും ഒരേസമയത്ത് ഭാര്യമാരാക്കി വെക്കാന്‍ പാടില്ല എന്ന് പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിരിക്കുന്നു. 

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ 36: 59-62 പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരും 2: 168-69; 268 പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന നാഥനെക്കൊണ്ട് വിശ്വസിക്കാത്ത ഇവര്‍ മരണസമയത്ത് 7: 37 ല്‍ പറഞ്ഞ പ്രകാരം ഇവരുടെ ആത്മാവിനെതിരെ നിശ്ചയം ഞങ്ങള്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 4: 15-16 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഓരോ മനുഷ്യന്‍റെയും പിരടിയില്‍ ബന്ധിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറില്‍ എല്ലാ ഡേറ്റയും റിക്കാര്‍ഡ് ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്ന ബോധമില്ലാത്ത, 8: 22 ല്‍ വിവരിച്ച അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ദുഷ്ടജീവികള്‍ ഇന്ന് ലൈംഗികാവയവങ്ങള്‍ ശ്രദ്ധാകേന്ദ്രമാ(ഖിബ്ല)ക്കിയത് കാരണം ഇവര്‍ സ്വന്തം ഇണകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കാള്‍ വിവാഹം നിഷിദ്ധമാക്കിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനാണ് താല്‍പര്യപ്പെടുന്നത്. 6: 26, 89-90; 9: 67-68; 48: 6 വിശദീകരണം നോക്കുക.