وَالْمُحْصَنَاتُ مِنَ النِّسَاءِ إِلَّا مَا مَلَكَتْ أَيْمَانُكُمْ ۖ كِتَابَ اللَّهِ عَلَيْكُمْ ۚ وَأُحِلَّ لَكُمْ مَا وَرَاءَ ذَٰلِكُمْ أَنْ تَبْتَغُوا بِأَمْوَالِكُمْ مُحْصِنِينَ غَيْرَ مُسَافِحِينَ ۚ فَمَا اسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً ۚ وَلَا جُنَاحَ عَلَيْكُمْ فِيمَا تَرَاضَيْتُمْ بِهِ مِنْ بَعْدِ الْفَرِيضَةِ ۚ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
മറ്റുള്ളവരുടെ വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളില്‍ നിന്നുള്ളവരെയും, നിങ്ങളുടെ വലംകൈ ഉടമപ്പെടുത്തിയവരൊഴികെ, അല്ലാഹു നിങ്ങളുടെമേല്‍ രേഖപ്പെടുത്തിയിട്ടുള്ളതാകുന്നു, ഇവരല്ലാത്തവരെയെല്ലാം നിങ്ങളുടെ സമ്പത്തുകൊണ്ട് തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെടുകയും ചെയ്തിരിക്കുന്നു, അവിഹിതബന്ധത്തില്‍ ഏര്‍പ്പെടാതെ അവരെ വിവാഹബന്ധത്തിന്‍റെ സുരക്ഷിതത്വത്തില്‍ ചാരിത്ര്യവതികളായി സൂക്ഷിക്കണമെന്ന നിബന്ധനയോടുകൂടി, അങ്ങനെ നിങ്ങള്‍ അവരില്‍ നിന്നുള്ളവരുമായി ദാമ്പത്യത്തിന്‍റെ സുഖം അനുഭവിക്കുകയാണെങ്കില്‍ അപ്പോള്‍ അവര്‍ക്ക് നിര്‍ണ്ണയിച്ചിട്ടുള്ള വിവാഹമൂല്യം നിര്‍ബന്ധമായും നല്‍കണം, വിവാഹമൂല്യം നിര്‍ണ്ണയിക്കപ്പെട്ട ശേഷം പരസ്പര സമ്മതത്തോടുകൂടി വിട്ടുവീഴ്ച ചെയ്യുന്നതില്‍ നിങ്ങളുടെമേല്‍ വിരോധമില്ല, നിശ്ചയം, അല്ലാഹു സര്‍വ്വജ്ഞനായ യുക്തിജ്ഞനായിരിക്കുന്നു.
മുത്ആ വിവാഹം ആദ്യകാലത്ത് അനുവദനീയമായിരുന്നു. വിദൂരസ്ഥലങ്ങളില്‍ പോയി ദീര്‍ഘകാലം താമസിക്കുമ്പോള്‍ അവിടെയുള്ള സ്ത്രീകളെ താല്‍ക്കാലികമായി വിവാഹം ചെയ്യുന്ന രീതിക്കാണ് 'മുത്ആ' വിവാഹം എന്നുപറയുന്നത്. അവര്‍ക്ക് വിവാഹമൂല്യം നിശ്ചയിച്ചത് നല്‍കിയിട്ട് മാത്രമേ അവരുമായി ഇണചേരാന്‍ പാടുള്ളൂ. ഇനി വിവാഹമൂല്യത്തില്‍ സ്വമനസ്സാലെ തൃപ്തിപ്പെട്ട് അവര്‍ ഇളവ് നല്‍കുകയാണെങ്കില്‍ അത് സ്വീകരിക്കുന്നതിന് വിരോധമില്ല. ഈ താല്‍ക്കാലിക വിവാഹം ഇന്ന് അനുവദനീയമല്ല. മക്കാവിജയദിവസം പ്രവാചകന്‍ പറഞ്ഞു: ഓ മനുഷ്യരേ! നിങ്ങള്‍ക്ക് മുത്ആ വിവാഹം (സ്ത്രീകള്‍ക്ക് സമ്പത്ത് നല്‍കികൊണ്ടുള്ള താല്‍ക്കാലിക വിവാഹം) അനുവദിച്ചിരുന്നു; നിശ്ചയം, അല്ലാഹു അത് അന്ത്യനാള്‍ വരെ നിഷിദ്ധമാക്കിയിരിക്കുന്നു. ഇനി നിങ്ങളില്‍ ആര്‍ക്കെങ്കിലും അത്തരം സ്ത്രീകളുണ്ടെങ്കില്‍ അവരെ അവരുടെ പാട്ടിന് വിടുക, അവര്‍ക്ക് നല്‍കിയതില്‍ നിന്ന് ഒന്നും തിരിച്ചുവാങ്ങുകയുമരുത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ പലരും ഇന്നും നാലില്‍ കൂടുതല്‍ സ്ത്രീകളെ ഒരേസമയത്ത് ഭാര്യമാരാക്കി നിലനിര്‍ത്തുന്നവരുണ്ട്. അദ്ദിക്റിനെ പാടെ അവഗണിച്ച് ജീവിക്കുന്നവരും പ്രപഞ്ചനാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരുമായ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍, പ്രവാചകന്മാരില്‍ നിന്നുള്ള ഒരാളെയും പിന്‍പറ്റാതെ മുസൈലിമത്തുല്‍ കദ്ദാബ് മുതല്‍ മസീഹുദ്ദജ്ജാല്‍ വരെയുള്ള മുപ്പത് കള്ളവാദികളെ പിന്‍പറ്റുന്നവരായി മാറിയിരിക്കുന്നു. ഇക്കാലത്ത് വിദൂരയാത്രകളില്‍ ഭാര്യമാരെ കൂടെ കൊണ്ടുപോകാനും താമസിപ്പിക്കാനും മറ്റും എല്ലാ സൗകര്യങ്ങളുമുള്ളത് കൊണ്ട് താല്‍ക്കാലിക വിവാഹത്തിന് തീരെ പ്രസക്തിയില്ല. 8: 22; 48: 6; 98: 6 വിശദീകരണം നോക്കുക.