( അന്നിസാഅ് ) 4 : 30

وَمَنْ يَفْعَلْ ذَٰلِكَ عُدْوَانًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا ۚ وَكَانَ ذَٰلِكَ عَلَى اللَّهِ يَسِيرًا

ആരെങ്കിലും ശത്രുതാപരമായും അക്രമപരമായും അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അപ്പോള്‍ നാം അവനെ നരകത്തില്‍ വേവിക്കുകതന്നെ ചെയ്യും, അത് അല്ലാഹു വിന്‍റെമേല്‍ വളരെ എളുപ്പമുള്ള കാര്യവുമായിരിക്കുന്നു.

അന്യരുടെ ധനം അറിഞ്ഞുകൊണ്ട് വഞ്ചനയിലൂടെയോ ചൂഷണത്തിലൂടെയോ വശത്താക്കിയാല്‍ അവരുടെ ശരീരം നരകത്തില്‍ കരിക്കപ്പെടുക തന്നെ ചെയ്യും. 9: 34-35 സൂക്തങ്ങളില്‍, വിശ്വാസികളെ വിളിച്ച് 'നിശ്ചയം പണ്ഡിത പുരോഹിതന്മാര്‍ ജനങ്ങളുടെ ധനം അവിഹിതമായി തിന്നുകയും അല്ലാഹുവിന്‍റെ മാര്‍ഗമായ അദ്ദിക്റില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നതാണ്' എന്ന് പറഞ്ഞിട്ടുണ്ട്. നിഷിദ്ധം തിന്ന് ശരീരം നിഷിദ്ധമാക്കിയാല്‍ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, ആ ശരീരം നരകത്തില്‍ വേവുകയും ചെയ്യും. അദ്ദിക്ര്‍ കൊണ്ട് മാത്രമേ ആത്മാവിനെ ശുദ്ധീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഭക്ഷണവിഭവങ്ങള്‍ അനുവദനീയമാണോ നിഷിദ്ധമാണോ എന്ന് ത്രാസായ അദ്ദിക്ര്‍ കൊണ്ട് തിരിച്ചറിയാതെ ഉപയോഗിക്കുക വഴി ശരീരത്തെ ദുഷിപ്പിക്കാന്‍ ഇടവരുത്തരുതെന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. 2: 126, 168-169, 172 വിശദീകരണം നോക്കുക.