( അന്നിസാഅ് ) 4 : 29

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ إِلَّا أَنْ تَكُونَ تِجَارَةً عَنْ تَرَاضٍ مِنْكُمْ ۚ وَلَا تَقْتُلُوا أَنْفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا

ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ പരസ്പരം നിങ്ങളുടെ ധനം അവിഹിതമായി തിന്നരുത്, നിങ്ങള്‍ പരസ്പരം തൃപ്തിപ്പെട്ട കച്ചവടങ്ങളിലൂടെയുള്ളതൊഴികെ, നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കുന്നവരുമാകരുത്, നിശ്ചയം അല്ലാഹു നിങ്ങളോട് കാരുണ്യമുള്ളവന്‍ തന്നെയായിരിക്കുന്നു.

'പരസ്പരം തൃപ്തിപ്പെട്ട കച്ചവടം' എന്ന് പറഞ്ഞാല്‍ ഒളിവും മറവുമൊന്നുമില്ലാതെ കാര്യങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ടുള്ള കച്ചവടമാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ മായംചേര്‍ക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ നടത്തുകയും ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ കൊടുത്ത് ഒറിജിനലിന്‍റെ വില വാങ്ങുകയും കളവ് പറയുകയും കളവ് നടത്തുകയും ചെ യ്തുകൊണ്ടുള്ള കച്ചവടങ്ങളൊന്നും അനുവദനീയമല്ല. നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത് എന്നുപറഞ്ഞതിന്‍റെ വിവക്ഷ, നിങ്ങള്‍ ആത്മഹത്യ ചെയ്യരുതെന്നുമാത്രമല്ല, കച്ചവടങ്ങളിലും ഇടപാടുകളിലും ഒളിവും വഞ്ചനയും ചെയ്താല്‍ വഞ്ചിക്കപ്പെട്ടവര്‍ പിന്നെ നിങ്ങളുടെ അടുത്ത് വരാതിരിക്കുകയും അങ്ങനെ നിങ്ങളുടെ കച്ചവടം ക്രമേണ നശിക്കാനിടവരുമെന്നാണ്, മാത്രമല്ല അത് പരസ്പരം വിദ്വേഷവും ശത്രുതയും വര്‍ദ്ധിപ്പിക്കാനും കൊലനടത്താന്‍തന്നെയും പ്രേരിപ്പിക്കും എന്നുകൂടിയാണ്. ആത്മാവ് അല്ലാഹുവിന്‍റേ തും ശരീരം അതിന് സഞ്ചരിക്കുന്നതിനുവേണ്ടി അവനുണ്ടാക്കിയ വാഹനവും അതിനു ള്ള ആയുസ്സ് അവന്‍ നിര്‍ണ്ണയിച്ചിട്ടുള്ളതുമാണ്, എന്നിരിക്കെ അവധി എത്തുന്നതിനുമു മ്പ് ആത്മഹത്യ വഴി സ്വന്തത്തെ കൊല്ലുന്നത് അല്ലാഹുവിനെത്തന്നെ കൊല്ലുന്നതിന് സ മമാണ്. അത് ധിക്കാരവും വലിയ അപരാധവും തന്നെയാകുന്നു. ശരീരത്തിന്‍റെ ഉടമ അ ല്ലാഹുവായതിനാല്‍ അതിനെ കേടുവരുത്തുന്ന തരത്തിലുള്ള പുകവലി, മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം നിഷിദ്ധമാണ്. ഇത്തരം വസ്തുക്കളുടെ കച്ചവടത്തിലൂടെ ലഭിക്കുന്ന ലാഭത്തില്‍ നിന്ന് തിന്നലും നിഷിദ്ധമാണ്. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പിന്‍പറ്റി ജീവിക്കുകവഴി മാത്രമേ ശാന്തിയും സമാധാനവും ലഭിക്കുകയുള്ളൂ. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന നരകക്കുണ്ഠത്തിലെ 'സിജ്ജീന്‍' പട്ടികയി ലുള്ള ഫുജ്ജാറുകള്‍ തന്നെയാണ് അളവുതൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്നവരും 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍തുടരുന്നവരും. 3: 91 ല്‍ വി വരിച്ച പ്രകാരം ഇത്തരം കുഫ്ഫാറുകള്‍ക്ക് ഭൂമിയിലുള്ള മുഴുവന്‍ സ്വര്‍ണവും അത്ര വേ റെയും ലഭിച്ച് അതുകൊണ്ട് തെണ്ടം ചെയ്താലും വിധിദിവസത്തിലെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യമല്ല. 2: 188; 9: 67-68; 16: 114 വിശദീകരണം നോക്കുക.