وَلَا تَتَمَنَّوْا مَا فَضَّلَ اللَّهُ بِهِ بَعْضَكُمْ عَلَىٰ بَعْضٍ ۚ لِلرِّجَالِ نَصِيبٌ مِمَّا اكْتَسَبُوا ۖ وَلِلنِّسَاءِ نَصِيبٌ مِمَّا اكْتَسَبْنَ ۚ وَاسْأَلُوا اللَّهَ مِنْ فَضْلِهِ ۗ إِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا
അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് മറ്റുചിലരെക്കാള്‍ കൂടുതല്‍ നല്‍കിയ അനുഗ്രഹങ്ങളില്‍ നിങ്ങള്‍ കൊതിക്കുകയുമരുത്, പുരുഷന്‍മാര്‍ക്ക് അവര്‍ സമ്പാദിച്ച വിഹിതമുണ്ട്, സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതനുസരിച്ചുള്ള വിഹിതവുമുണ്ട്, നിങ്ങള്‍ അല്ലാഹുവിനോട് അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് ചോദിച്ചുകൊള്ളുക, നിശ്ചയം അല്ലാഹു എല്ലാഓരോ കാര്യത്തിന്‍റെമേലും അറിവുള്ളവന്‍ തന്നെയായിരിക്കുന്നു.
ഒരാള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ അസൂയപ്പെടാതെ അനുഗ്രഹ ദാതാവായ അല്ലാഹുവിനോട് ആവശ്യങ്ങള്‍ ചോദിക്കാനാണ് പഠിപ്പിക്കുന്നത്. നാഥന്‍റെ സമ്മതപത്രവും ഔദാര്യവും കാരുണ്യവുമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കുന്നവന് അവന്‍റെ എല്ലാ കാര്യങ്ങളും എളുപ്പമാക്കപ്പെ ടുന്നതാണ് എന്ന് 92: 6-7 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ അദ്ദിക്റിനെ എല്ലാവിധ ആപ ത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തു സൂക്ഷിക്കുന്ന മുഹൈമിനായും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായും ഉപയോഗപ്പെടുത്തു ന്നതാണ്.
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദി ക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരാണ്. 9: 28, 95 സൂക്തങ്ങളില്‍ മാ ലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്ന് 9: 125 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളും അ വരെ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന പ്രജ്ഞയറ്റവരായ കുഫ്ഫാറുകളും ഇവിടെ നരകക്കു ണ്ഠമാണ് സമ്പാദിച്ചുകൊണ്ടിരിക്കുന്നത് എന്ന് 9: 80-82 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 8: 48 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റാതെ ഒരാളും വിശ്വാസിയാവുകയില്ല. വിശ്വാസി മരണസമയത്ത് 75: 22-23 ല്‍ പറഞ്ഞ പ്രകാരം സന്തോഷത്തോടുകൂടി പ്രസന്നതയോടെ നാഥനെ ആത്മാവുകൊണ്ട് കണ്ടുകൊണ്ടാണ് മരണപ്പെടുക എങ്കില്‍ കാഫിറുകള്‍ ദുഃഖത്തോടുകൂടി പിശാചിനെയും നരകക്കുണ്ഠത്തെ യും കണ്ടുകൊണ്ട് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകളായിരുന്നു എന്ന് സാ ക്ഷ്യം വഹിച്ചുകൊണ്ടാണ് മരണപ്പെടുക എന്ന് 7: 37; 69: 50; 75: 24-25 സൂക്തങ്ങളില്‍ പറഞ്ഞതും; പുരുഷനാവട്ടെ സ്ത്രീയാവട്ടെ, ആരാണോ അദ്ദിക്റിനെ സത്യപ്പെടുത്തി ഇവിടെ ജീവിച്ചത്, അത് അവനുവേണ്ടിത്തന്നെയാണ്; ആരാണോ അതിനെ തള്ളിപ്പറഞ്ഞത്, അ തിന്‍റെ ദോഷവും ആ ആത്മാവിനുതന്നെയാണ്, നീ അവന്‍റെ സൂക്ഷിപ്പുകാരനൊന്നുമല്ല എന്ന് 6: 104; 10: 108; 17: 15; 39: 41 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞതും ഫുജ്ജാറുകള്‍ വാ യിച്ചിട്ടുണ്ട്.
മനഃസാക്ഷിക്ക് സ്വര്‍ഗത്തില്‍ വെച്ചുതന്നെ അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുള്ള നിഷ്പക്ഷവാ നായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. മറിച്ച് കു ഫ്ഫാറുകള്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച്, സാക്ഷ്യം വഹിച്ച് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 94-95; 3: 73-74, 136, 181-182 വിശദീകരണം നോക്കുക.