( അന്നിസാഅ് ) 4 : 52

أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُ ۖ وَمَنْ يَلْعَنِ اللَّهُ فَلَنْ تَجِدَ لَهُ نَصِيرًا

അക്കൂട്ടരാണ് അല്ലാഹുവിന്‍റെ ശാപത്തിന് വിധേയമായവര്‍, ആരെയാണോ അല്ലാഹു ശപിച്ചിട്ടുള്ളത്, അപ്പോള്‍ അവന് യാതൊരു സഹായിയെയും നീ കണ്ടെത്തുകയില്ലതന്നെ.

ഇന്ന് ലോകരില്‍ ഫുജ്ജാറുകള്‍ മാത്രമാണ് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. എന്നാല്‍ ത്രികാലജ്ഞാനിയായ നാഥനില്‍ നിന്നുള്ള അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഈ ജനത 2: 168-169 ല്‍ വിശദീകരിച്ച പ്രകാരം പിശാചി ന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്ന കെട്ടജനതയായി അധഃപതിച്ചിരിക്കുകയാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ സ്വ യം ഉപയോഗപ്പെടുത്തുകയോ ലോകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതെ അവര്‍ അവരെത്തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല എന്ന് 6: 25-26 ല്‍ അവര്‍ വായിക്കുന്നുണ്ട്. 3: 7 ല്‍ വിശദീകരിച്ചതുപോലെ ഗ്രന്ഥം വായിക്കുന്ന ഫാജിറുകളും കാഫിറുകളുമായ അവര്‍ പ്രപഞ്ചനാഥനായി അല്ലാഹുവിനെ അംഗീകരിക്കാത്തവരും പ്രവാചകന്മാരെയും നബിമാരെയും പിന്‍പറ്റാത്തവരുമാണ്. നാഥനില്‍ നിന്ന് വിവിധ കാലഘട്ടങ്ങളിലായി അവതരിപ്പിച്ചിട്ടുള്ള എല്ലാ ഗ്രന്ഥ ങ്ങളും അദ്ദിക്ര്‍ മാത്രമാണെന്ന് അവര്‍ ഗ്രന്ഥത്തില്‍ വായിക്കുന്നവരാണെങ്കിലും ആത്മാവിനെ ശുദ്ധീകരിക്കാത്ത അവര്‍ക്ക് അല്ലാഹുവിന്‍റെ സംസാരമായ അദ്ദിക്ര്‍ മനസ്സിലാവുകയില്ല എന്നാണ് 4: 78; 56: 77-79, 81 സൂക്തങ്ങളില്‍ നാഥന്‍ പറഞ്ഞിട്ടുള്ളത്. 16: 36 ല്‍ വിശദീകരിച്ചതുപോലെ മാരണം, മന്ത്രം, കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങള്‍ എന്നിവ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരും അറബിഭാഷ സ്വര്‍ഗത്തിലെ ഭാഷയാണെന്നും അത് പഠിച്ചവരും പ്രവാചകന്‍റെ പേരുവെച്ചവരുമെല്ലാം സ്വര്‍ഗത്തിലേക്കാണ് പോവുക എന്നുമുള്ള മിഥ്യാധാരണയില്‍ ലക്ഷ്യബോധമില്ലാതെ പ്രജ്ഞയറ്റവരായി ജീവിക്കുന്നവരുമാണ് അവര്‍. അല്ലാഹ്, അല്ലാഹ് എന്ന് നാവുകൊണ്ട് പറയുന്നു എന്നല്ലാതെ അല്ലാഹുവിനെ ഗ്രന്ഥം സമര്‍പ്പിക്കുന്ന വിധത്തില്‍ മനസ്സിലാക്കാ ന്‍ ശ്രമിക്കാത്ത അവരാണ് പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലെ ഏഴു വാതിലുകളിലേക്കും നിജപ്പെടുത്തിവെക്കപ്പെട്ടവര്‍ എന്ന് 9: 67-68; 11: 17; 15: 44; 25: 34, 65-66; 48: 6; 98: 6 സൂക്തങ്ങളിലെല്ലാം ഫുജ്ജാറുകളായ അവര്‍ വായിച്ചിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. 25: 17-18 ല്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത എന്നും 7: 40; 10: 17; 26: 99; 32: 12, 22; 36: 59-62 തുടങ്ങി 52 സൂക്തങ്ങളില്‍ ഭ്രാന്തന്മാര്‍ എന്നും വിശേഷിപ്പിക്കപ്പെട്ട ഇവര്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം അ വരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട ജീവിതരീതി 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 85; 3: 86-89, 119; 4: 140 വിശദീകരണം നോക്കുക.