فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا
അപ്പോള്‍ അല്ല; നിന്റെ നാഥനാണ് സത്യം, അവര്‍ക്കിടയിലുള്ള തര്‍ക്കങ്ങളില്‍ നിന്നെ വിധികര്‍ത്താവായി സ്വീകരിക്കുകയും എന്നിട്ട് നീ നല്കുന്ന വിധി തീര്‍പ്പുകളില്‍ മനഃപ്രയാസം തോന്നാതിരിക്കുകയും അത് അടിമുടി സമ്മതിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ലതന്നെ!
പ്രവാചകന്റെ കാലത്തെ വിശ്വാസികള്‍ക്ക് മാത്രമല്ല, അന്ത്യനാള്‍ വരെയുള്ള വി ശ്വാസികള്‍ക്ക് മുഴുവനും ബാധകമാണ് ഈ സൂക്തം. 33: 6 ല്‍, വിശ്വാസികള്‍ സ്വന്തത്തേക്കാള്‍ പ്രവാചകന് പ്രാധാന്യം കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. 63: 8 ല്‍, അല്ലാഹുവിനും പ്രവാചകനും വിശ്വാസികള്‍ക്കുമാണ് പ്രതാപമെന്നും എന്നാല്‍ കപടവിശ്വാസികള്‍ക്ക് ഈ വസ്തുത അറിയില്ലെന്നും പറഞ്ഞിട്ടുണ്ട്. പ്രവാചകന്റെ കാലത്തുള്ളവര്‍ പ്രവാചക നെ പൂര്‍ണ്ണമായി പിന്‍പറ്റി ജീവിക്കുകതന്നെ വേണം. എന്നാല്‍ ഇന്നുള്ളവര്‍ അദ്ദിക്റില്‍ നിന്ന് പ്രവാചകനെ കാണുകയും ഇന്ന് പ്രവാചകനുണ്ടെങ്കില്‍ ജീവിതത്തിന്റെ എല്ലാ മേ ഖലകളിലും ഏത് മാര്‍ഗമാണ് സ്വീകരിക്കുക എന്ന് അദ്ദിക്റില്‍ നിന്ന് സ്വയം മനസ്സിലാക്കി ആ മാര്‍ഗം പിന്‍പറ്റുകയും വേണം. അഥവാ ത്രികാലജ്ഞാനിയില്‍ നിന്നുള്ള 25: 33 ല്‍ പറഞ്ഞ ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥമായ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുമ്പോള്‍ മാത്രമാണ് നാഥനെക്കൊണ്ടുള്ള വിശ്വാസം രൂപപ്പെടുകയും പ്രവാചകന്മാരെയും നബിമാരെയും പിന്പറ്റുന്നവരാവുകയും ചെയ്യുക. പ്രവാചകന്റെ മാര്‍ഗ്ഗം പിന്‍പറ്റുന്ന വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്ന വിശ്വാസിയെ പിന്പറ്റാത്തവരെ അവര്‍ തി രിഞ്ഞേടത്തേക്കുതന്നെ തിരിക്കുകയും നരകക്കുണ്ഠത്തില്‍ വേവിക്കുകയും ചെയ്യുമെന്നാണ് 4: 115 ല്‍ പറഞ്ഞിട്ടുള്ളത്. നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല, തന്റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നിട്ടുള്ളതിനെ പിന്‍പറ്റുന്നതുവരെ എന്ന് പ്രപഞ്ചനാഥന് അവന്റെ പ്ര വാചകനിലൂടെ പഠിപ്പിച്ചതിന്റെ പൊരുളും അതാണ്. 2: 146 ല്‍ വിശദീകരിച്ച പ്രകാരം അ ദ്ദിക്റില്‍ നിന്ന് പ്രവാചകന്റെ ജീവിതം മനസ്സിലാക്കി ജനങ്ങളില്‍ പ്രവാചകന്റെ ജീവിതം സാക്ഷ്യം വഹിക്കുമ്പോള്‍ മാത്രമാണ് ഗ്രന്ഥത്തെ സത്യപ്പെടുത്തുന്നവരും പ്രവാചകനെ പിന്പറ്റുന്നവരുമാവുക. 3: 7 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം വായിക്കുന്ന ഫാജിറുകളും കാ ഫിറുകളുമായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏ റ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 9: 67-68; 15: 44; 25: 17-18, 34; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. 36: 59-62 ല്‍ ചിന്താശ ക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാര് എന്ന് വിശേഷിപ്പിക്കപ്പെട്ട അവര്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണെന്ന് 2: 18; 8: 22; 17: 96-97 തുടങ്ങിയ സൂക്തങ്ങളിലും അവര്‍ വായിച്ചിട്ടുണ്ട്. 2: 174-176; 3: 31-32; 4: 59 വിശദീകരണം നോക്കുക.