وَمَا لَكُمْ لَا تُقَاتِلُونَ فِي سَبِيلِ اللَّهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَٰذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا
പുരുഷന്മാരില് നിന്നുള്ള ബലഹീനന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് ന്യായം? അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കെ, 'ഞങ്ങളുടെ നാഥാ, അക്രമികളായ നിവാസികളുടെ ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ പുറപ്പെടുവിപ്പിക്കേണമേ, ഞങ്ങള്‍ക്ക് നിന്നില്‍നിന്നുള്ള ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, ഞങ്ങള്‍ക്ക് നിന്നില്‍ നിന്നുള്ള ഒരു സഹായിയെയും നിയോഗിച്ചുതരേണമേ'.
ഇന്ന് അല്ലാഹുവില്‍ നിന്നുള്ള രക്ഷയും സഹായവും എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കു ന്ന പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ മാത്രമാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധമോ വധമോ പാലായനമോ ഒന്നുമില്ല. മറിച്ച് അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് ജീവിക്കുകയാണ് വേണ്ടതെന്ന് പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജില്‍ തന്നെ പ്രപഞ്ചനാഥന് പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 3: 79-80; 9: 73; 61: 14 വിശദീക രണം നോക്കുക.