مَا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللَّهِ ۖ وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ ۚ وَأَرْسَلْنَاكَ لِلنَّاسِ رَسُولًا ۚ وَكَفَىٰ بِاللَّهِ شَهِيدًا
നിന്നെ ബാധിക്കുന്ന നന്മയില്‍ നിന്നുള്ള ഒന്ന് അപ്പോള്‍ അല്ലാഹുവില്‍ നിന്നുള്ളതാകുന്നു, നിന്നെ ബാധിക്കുന്ന തിന്മയില്‍ നിന്നുള്ള ഒന്നോ, അപ്പോള്‍ അത് നിന്നില്‍നിന്ന് തന്നെയാകുന്നു, നാം നിന്നെ പ്രവാചകനായിട്ട് നിയോഗി ച്ചിട്ടുള്ളത് മനുഷ്യര്‍ക്ക് വേണ്ടിയാണ്, സാക്ഷിയായി അല്ലാഹുതന്നെ മതി യായവനുമാകുന്നു.
ഓരോ ആത്മാവിനും സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ നാഥന്‍ അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുണ്ട്. 4: 163 ല്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാരിലൂടെയും നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകരിലേക്ക് അയച്ചിട്ടുമുണ്ട്. മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമായ അദ്ദിക്ര്‍ ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കുന്നതിനാല്‍ നാഥന്‍ നിഷ്പക്ഷവാനായിരിക്കുന്നു. അപ്പോള്‍ ഏതൊരാള്‍ക്കും നന്മയോ തിന്മയോ സംഭവിക്കുന്നതിന്‍റെ ഉത്തരവാദിത്തം അവരവര്‍ക്കുതന്നെയാണ്. അന്നത്തെ കപടവിശ്വാസികളെപ്പോലെത്തന്നെ ഇന്നത്തെ കപടവിശ്വാസികളും അവരവര്‍ക്ക് വല്ല തിന്മയും നേരിട്ടാല്‍ മറ്റുള്ളവരെ പഴിചാരുന്നവരാണ്. നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണ് എന്ന വിശ്വാസകാര്യം അംഗീകരിക്കാത്തവരുമാണവര്‍. 'അല്ലാഹ്' എന്ന സ്മരണയോടുകൂടി നിലകൊള്ളുമ്പോള്‍ ഒരു തിന്മയും ബാധിക്കുകയില്ല. മറിച്ച് അദ്ദിക്ര്‍ മൂടിവെച്ചവര്‍ അല്ലാഹുവിനെയും സ്വന്തത്തേയും മറന്നവരും ജീവിതലക്ഷ്യം മറന്നവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്‍റെ സംഘത്തില്‍ പെട്ടവരുമാണ്. അങ്ങനെ സ്വന്തം ജിന്നുകൂട്ടുകാരനെ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തതിനാല്‍ അവന് തിന്മ ബാധിക്കുന്നു, അഥവാ പിശാച് ബാധിക്കുന്നു.
നന്മകളെല്ലാം അല്ലാഹുവില്‍ നിന്നാണെങ്കില്‍ തിന്മകളെല്ലാം പിശാചില്‍ നിന്നാണ്. നിഷ്പക്ഷവാനായ അല്ലാഹു എല്ലാ നന്മകളും തിന്മകളും അടങ്ങിയ ഗ്രന്ഥത്തിന്‍റെ ആത്മാവ് സ്വര്‍ഗത്തില്‍ വെച്ച് തന്നെ പഠിപ്പിച്ചിരിക്കെ ഇനി ഓരോരുത്തരെയും സ്വര്‍ഗത്തിലേക്ക് നയിക്കേണ്ടത് അവരവരുടെ ബാധ്യതയാണ്. ഗ്രന്ഥം കിട്ടിയവര്‍ അതിനെ അവഗണിച്ച് ജീവിക്കുകയാണെങ്കില്‍ അവര്‍ അവരെ നയിക്കുന്നത് കാഫിറായ പിശാചിന്‍റെ വീട്ടിലേക്കാണ്. 2: 152; 3: 101-102; 10: 108-109; 11: 17 വിശദീകരണം നോക്കുക.