( അന്നിസാഅ് ) 4 : 95

لَا يَسْتَوِي الْقَاعِدُونَ مِنَ الْمُؤْمِنِينَ غَيْرُ أُولِي الضَّرَرِ وَالْمُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِهِمْ وَأَنْفُسِهِمْ ۚ فَضَّلَ اللَّهُ الْمُجَاهِدِينَ بِأَمْوَالِهِمْ وَأَنْفُسِهِمْ عَلَى الْقَاعِدِينَ دَرَجَةً ۚ وَكُلًّا وَعَدَ اللَّهُ الْحُسْنَىٰ ۚ وَفَضَّلَ اللَّهُ الْمُجَاهِدِينَ عَلَى الْقَاعِدِينَ أَجْرًا عَظِيمًا

വിശ്വാസികളില്‍ നിന്ന് യാതൊരു ബുദ്ധിമുട്ടും സഹിക്കാതെ വീട്ടിലിരിക്കുന്നവരും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങളുടെ സമ്പത്തുകൊണ്ടും ആത്മാവുകൊണ്ടും ജിഹാദ് ചെയ്യുന്നവരും സമമാവുകയില്ല, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ തങ്ങളുടെ സമ്പത്തുകൊണ്ടും ആത്മാവുകൊണ്ടും ജിഹാദുചെയ്യുന്നവരെ വെറുതെയിരിക്കുന്നവരേക്കാള്‍ ഒരു പദവിയില്‍ ശ്രേഷ്ഠരാക്കിയിരിക്കുന്നു, എല്ലാ ഓരോരുത്തര്‍ക്കും അല്ലാഹു നന്മ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ ചെയ്യുന്നവരെ വെറുതെയിരിക്കുന്നവരേക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നു, അവര്‍ക്ക് മഹത്തായ പ്രതിഫലവുമുണ്ട്.