( അന്നിസാഅ് ) 4 : 97

إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنْفُسِهِمْ قَالُوا فِيمَ كُنْتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا

നിശ്ചയം സ്വന്തം ആത്മാവിനോടുതന്നെ അക്രമം പ്രവര്‍ത്തിച്ചവരോ, അവരുടെ റൂഹ് പിടിച്ചെടുക്കുമ്പോള്‍ മലക്കുകള്‍ ചോദിക്കും: നിങ്ങള്‍ എവിടെ എന്ത് ചെയ്യുകയായിരുന്നു? അവര്‍ മറുപടി പറയും: ഭൂമിയില്‍ ഞങ്ങള്‍ ബലഹീനന്മാരും അടിച്ചമര്‍ത്തപ്പെട്ടവരുമായിരുന്നു, അപ്പോള്‍ മലക്കുകള്‍ ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ, നിങ്ങള്‍ക്ക് സ്വദേശം വെടിഞ്ഞ് ഒളിച്ചോടിപ്പോകാമായിരുന്നില്ലേ? അപ്പോള്‍ അക്കൂട്ടരൂടെ അഭയസ്ഥാനം നരകഗര്‍ത്തമാകുന്നു-അതെത്ര ദുഷിച്ച മടക്കസ്ഥലം!